Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:58 PM GMT Updated On
date_range 1 Dec 2020 11:58 PM GMTകണ്ണൂരിൽ വിമതർക്കെതിരെ വടിയെടുത്ത് കോൺഗ്രസ്
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ പാർട്ടി നിർദേശത്തിന് വിരുദ്ധമായി വിമത സ്ഥാനാർഥിയായി പത്രിക നൽകിയ പ്രവർത്തകർക്കെതിരെ നടപടിയുമായി കോൺഗ്രസ്. കണ്ണൂർ കോർപറേഷനിൽ വിമതരായി മത്സരിക്കുന്നവരെ മുഴുവൻ പേരെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു. കാനത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന കെ. സുരേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ. അനീഷ് കുമാർ, താളിക്കാവ് ഡിവിഷനിലെ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനിലെ എം.കെ. റഷീദ്, പി.ടി. പ്രമോദ്, തെക്കീ ബസാർ ഡിവിഷനിലെ പി.സി. അശോക് കുമാർ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശ്ശേരി വാർഡിൽ മത്സരിക്കുന്ന ടി.പി. അഷ്റഫ്, തലശ്ശേരി നഗരസഭയിൽ തിരുവങ്ങാട് ഡിവിഷനിൽ മത്സരിക്കുന്ന വി.വി ഷുഹൈബ്, ആറളം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കുണ്ടുമാങ്ങോട്ടിൽ മത്സരിക്കുന്ന ലിസി ജോൺ മുള്ളൻകുഴി എന്നിവരെയും പുറത്താക്കി. സ്ഥാനാർഥി നിർണയത്തിലെ ആദ്യഘട്ടം മുതലേ യു.ഡി.എഫിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതേത്തുടർന്ന് സ്ഥാനാർഥി പട്ടികയുടെ അന്തിമ പ്രഖ്യാപനം വളരെ വൈകിയാണ് നടന്നത്. കോൺഗ്രസിൽ നിന്നാണ് ജില്ലയിൽ കൂടുതൽ വിമത സ്ഥാനാർഥികൾ ഇൗ തെരഞ്ഞെടുപ്പിൽ രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story