Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:58 PM GMT Updated On
date_range 1 Dec 2020 11:58 PM GMTവിളക്കോട് കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ
text_fieldsbookmark_border
പ്രതികൂല കാലാവസ്ഥയോടു പടപൊരുതിയുണ്ടാക്കിയ വിളകൾ ഒറ്റ രാത്രികൊണ്ട് നശിക്കുന്നതിൻെറ വേദനയിലാണ് കര്‍ഷകര്‍ ഇരിട്ടി: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ദുരിതത്തിലായി കര്‍ഷകര്‍. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്, പാറക്കണ്ടം, കാക്കയങ്ങാട് മേഖലയിലെ കര്‍ഷകരാണ് കാട്ടുപന്നി ശല്യംമൂലം വിളകള്‍ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്നത്. കാടുവെട്ടിത്തെളിച്ചും പ്രതികൂല കാലാവസ്ഥയോടും പടപൊരുതി കഷ്ടപ്പെട്ടുണ്ടാക്കിയ വിളകളെല്ലാം ഒറ്റ രാത്രികൊണ്ട് കാട്ടുപന്നികളും മറ്റു വന്യമൃഗങ്ങളുംനശിപ്പിക്കുന്നതിൻെറ വേദനയിലാണ് ഈ മേഖലയിലെ കര്‍ഷകര്‍. വിളക്കോട് പാറക്കണ്ടം മേഖലയിലെ കര്‍ഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പാറക്കണ്ടത്തെ കുറ്റ്യാലിപുറത്ത് സൈനബയുടെ രണ്ടരയേക്കർ കൃഷിയിടത്തിലെ മരച്ചീനി, ചേമ്പ്, വാഴ, കശുമാവ് തൈകൾ എന്നിവ പൂര്‍ണമായും കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ആറുമാസം മുമ്പ് നട്ട കശുമാവ് തൈകൾ ഭൂരിഭാഗവും കുത്തി മറിച്ചിട്ടു. വിളവെടുക്കാൻ പ്രായമായ മരച്ചീനിയും വാഴ കൃഷിയുമാണ് കാട്ടുപന്നികൾ ഒറ്റ രാത്രികൊണ്ട് നിലംപരിശാക്കിയത്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story