Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 11:59 PM GMT Updated On
date_range 29 Nov 2020 11:59 PM GMTഎട്ടു മാസത്തെ ഇടവേള: പയ്യന്നൂരിൽ രണ്ടു ട്രെയിനുകൾക്ക് കൂടി സ്റ്റോപ്
text_fieldsbookmark_border
ജനുവരി മുതൽ ട്രെയിൻ സർവിസുകൾ സാധാരണ നിലയിലാകുമെന്ന് സൂചന പയ്യന്നൂർ: എട്ടു മാസത്തിനുശേഷം തിങ്കളാഴ്ച മുതൽ പയ്യന്നൂരിൽ രണ്ടു സ്പെഷൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചു. ദിവസേന ഓടുന്ന സ്പെഷൽ വണ്ടികളായ മംഗള സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്സ്പ്രസിനുമാണ് പയ്യന്നൂരിൽ സ്റ്റോപ്പ് പുനരാരംഭിക്കുന്നത്. എറണാകുളത്തുനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുന്ന മംഗള സൂപ്പർഫാസ്റ്റ് രാത്രി 07.18 നും തിരുവനന്തപുരത്തു നിന്ന് ലോകമാന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് രാത്രി 08. 08 നുമാണ് തിങ്കളാഴ്ച പയ്യന്നൂരിലെത്തുന്ന സമയം. തിരിച്ച് ലോകമാന്യതിലകിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് ഡിസംബർ ഒന്നുമുതൽ രാവിലെ 05.53 നും ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന മംഗള സൂപ്പർ ഫാസ്റ്റ് ഡിസംബർ രണ്ട് മുതൽ രാത്രി 12.03 നുമാണ് പയ്യന്നൂരിലെത്തുക. ഈ രണ്ട് ട്രെയിനുകൾക്കും ലോക്ഡൗണിന് മുമ്പ് പയ്യന്നൂരിൽ സ്റ്റോപ് ഉണ്ടായിരുന്നതാണ്. ലോക്ഡൗൺ കാരണം മാർച്ച് 23 മുതൽ നിർത്തലാക്കുകയായിരുന്നു. മൂന്നു മാസത്തിനുശേഷം അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സ്പെഷൽ വണ്ടികളായി ഓടാൻ തുടങ്ങുകയും കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി സ്റ്റോപ്പുകൾ ജില്ല ആസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴും മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രക്ക് അനുവദിക്കുന്നത്. ഡിസംബറിൽ കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഓടിക്കുകയും ജനുവരി മുതൽ സാധാരണ നിലയിൽ സർവിസുകൾ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നുമാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story