Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2020 12:00 AM GMT Updated On
date_range 20 Nov 2020 12:00 AM GMTപെരളശ്ശേരിയുടേതും ചുവന്ന മണ്ണ്
text_fieldsbookmark_border
കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ ജന്മനാടാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. രൂപവത്കരിച്ചത് മുതൽ പരമ്പരാഗതമായി ഇടതിനെ നെഞ്ചേറ്റിയ ചരിത്രമാണ് ഇൗ കമ്യൂണിസ്റ്റ് ഗ്രാമത്തിന്. ആ ചുവപ്പിന് കാലമിത്രകഴിഞ്ഞിട്ടും കോട്ടമൊന്നും തട്ടിയിട്ടില്ല. ആകെ 18 വാർഡിൽ എൽ.ഡി.എഫിന് 16 (സി.പി.എം -15, സി.പി.െഎ -ഒന്ന്), യു.ഡി.എഫിന് രണ്ട് (കോൺഗ്രസ് -ഒന്ന്, ലീഗ് -ഒന്ന്) എന്നിങ്ങനെയാണ് കക്ഷിനില. ഇൗ തെരഞ്ഞെടുപ്പിലും അത്ഭുതങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ല. തരിശുരഹിത പഞ്ചായത്ത്, മാലിന്യ നിർമാർജന പദ്ധതിയിലെ മികവ് എന്നീ മേഖലകളിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ, പതിറ്റാണ്ടുകളായുള്ള ഭരണതുടർച്ച പഞ്ചായത്തിൽ വികസന മുരടിപ്പിന് കാരണമായെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം. മുഴുവൻ വാർഡിലും സ്ഥാനാർഥികളെ നിർത്തി കനത്ത പോരാട്ടം കാഴ്ചവെക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഇത്തവണ കൂടുതൽ വാർഡുകളിലും സ്ഥാനാർഥികെള നിർത്തി ബി.ജെ.പിയും മത്സരരംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story