Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2020 12:00 AM GMT Updated On
date_range 2 Nov 2020 12:00 AM GMTചെല്ലമ്മയും മകനും ഇനി സ്വന്തം വീട്ടിൽ
text_fieldsbookmark_border
തലശ്ശേരി: മാടപീടിക ആച്ചുകുളങ്ങര റോഡിലെ ആശ്രയ കോളനിയിൽ തമിഴ്നാട്ടുകാരി ചെല്ലമ്മക്കും മകൻ മണികണ്ഠനുമായി നഗരസഭ നിർമിച്ചുനൽകിയ വീട് കൈമാറി. കേരളപ്പിറവിദിനത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശനാണ് വീടിൻെറ താക്കോൽ ചെല്ലമ്മക്ക് കൈമാറിയത്. വൈദ്യുതീകരിച്ച മൂന്നു മുറികളുള്ള വീട്ടിൽ അമ്മക്കും മകനും ഇനി സ്വസ്ഥമായി തലചായ്ക്കാം. തമിഴ്നാട് സേലത്തുനിന്നാണ് ചെല്ലമ്മയും കുടുംബവും 24 വർഷം മുമ്പ് തലശ്ശേരിയിൽ എത്തിയത്. മണികണ്ഠൻ ബി.ഇ.എം.പി സ്കൂളിനു മുന്നിലെ നടപ്പാതയിൽ ചെരിപ്പുകൾ തുന്നിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ചെല്ലമ്മ തെരുവോരങ്ങളിൽനിന്ന് കാർഡ്ബോർഡ് പെട്ടികൾ ശേഖരിച്ച് വിറ്റും അന്നത്തിനുള്ള വക കണ്ടെത്തുന്നു. സ്കൂളിന് മുന്നിൽ ഹെഡ് പോസ്റ്റ് ഓഫിസ് റോഡിലെ കെട്ടിടവരാന്തയിലാണ് ഇതുവരെ അന്തിയുറങ്ങിയത്. ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ് വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നഗരസഭ വീട് നിർമിച്ചുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story