Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:01 AM GMT Updated On
date_range 1 Nov 2020 12:01 AM GMTജി.എസ്.ടി ഓഫിസിനു മുന്നില്‍ ഉപവാസം നാളെ
text_fieldsbookmark_border
കണ്ണൂര്‍: ജി.എസ്.ടി നിയമത്തിലെ പാളിച്ചകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫര്‍ണിചര്‍ മാനുഫാക്േച്ഴ്സ് ആൻഡ് മര്‍ചൻറ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തിങ്കളാഴ്ച രാവിലെ 10.30ന് ജി.എസ്.ടി ഓഫിസിനു മുന്നില്‍ ഉപവസിക്കും. നിയമത്തിൻെറ പിന്‍ബലത്തില്‍ ജി.എസ്.ടി വകുപ്പ് വ്യാപാരികളെ പിഴിയുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഭൂരിഭാഗം വ്യാപാരികള്‍ക്കും ജി.എസ്.ടി അടക്കണമെന്ന് കാണിച്ച് ലഭിക്കുന്ന നോട്ടീസ് പോര്‍ട്ടലില്‍ ലഭിക്കുന്നുണ്ടെങ്കിലും ഇതു കണ്ടെത്തി അടക്കാന്‍ വ്യാപാരികള്‍ പലരും അജ്ഞരാണ്. അതുകൊണ്ടുതന്നെ നോട്ടീസ് പോര്‍ട്ടലില്‍ ലഭിച്ചത് ശ്രദ്ധിക്കാത്ത വ്യാപാരികള്‍ക്ക് 30 ദിവസം കഴിഞ്ഞ് ഭീമമായ പിഴയും പിഴപ്പലിശയും ചേര്‍ത്ത് കുടിശ്ശിക അടക്കാന്‍ നോട്ടീസ് ലഭിക്കുകയാണ്. അന്യായമായ നിയമ ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജി.എസ്.ടി ഓഫിസിന് മുന്നില്‍ ഉപവസിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് എം.ഇ. സഹജന്‍, ജില്ല പ്രസിഡൻറ് സി.എം. മന്‍സൂര്‍, വൈസ് പ്രസിഡൻറ് ബൈജു കണ്ടത്തില്‍, സെക്രട്ടറി രാഗേഷ് സെനഡ എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story