Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 12:01 AM GMT Updated On
date_range 19 Oct 2020 12:01 AM GMTകൈകോർക്കാം; ഇൗ വർണങ്ങൾ മങ്ങാതിരിക്കാൻ
text_fieldsbookmark_border
കൈകോർക്കാം; ഇൗ വർണങ്ങൾ മങ്ങാതിരിക്കാൻപടം TLP - Drawing സുരേന്ദ്രൻ ചിത്രരചനയിൽതളിപ്പറമ്പ്: ശാരീരിക അവശതയും അസുഖങ്ങളും ചിത്രരചനയിലൂടെ മറികടക്കുകയാണ് ഏഴാംമൈലിലെ സി.വി. സുരേന്ദ്രൻ. ചിത്രങ്ങൾ വരച്ച് വിറ്റ് ഉപജീവനം നടത്തുന്ന സുരേന്ദ്രൻെറ ജീവിതമാർഗത്തെയും കോവിഡ് ദുരിതത്തിലാക്കി. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവരോഗം സുരേന്ദ്രനെ ബാധിക്കുന്നത്. കൈകാലുകൾ തളർന്ന് സംസാരശേഷി നഷ്ടപ്പെട്ട് വർഷങ്ങളോളം വീട്ടിലെ കൊച്ചുമുറിക്കുള്ളിൽ. പിന്നീട് ചികിത്സയിലൂടെ സംസാരശേഷി തിരിച്ചുകിട്ടി. അതിനിടെ ബലക്കുറവുള്ള കൈവിരലുകൾക്ക് വഴങ്ങുന്ന പേനയുടെ സഹായത്തോടെ വര തുടങ്ങി. പിന്നീട് ചിത്രകലയിലെ മുഴുവൻ സാധ്യതയും ഉപയോഗിച്ചു. വീട്ടിലെ മുറിയിൽനിന്ന് പതിയെ പുറംലോക കാഴ്ചകളിലേക്ക്. 2006ൽ കണ്ണൂർ മുനിസിപ്പൽ ടൗൺഹാളിൽ ചിത്രപ്രദർശനം നടത്തിയിരുന്നു. തുടർന്ന് മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിലുൾപ്പെടെ നിരവധി പ്രദർശനങ്ങൾ നടത്തി. വീണ്ടും രോഗം പിടികൂടിയെങ്കിലും തളരാതെ ചിത്രരചന തുടർന്നു. നിശ്വാസങ്ങൾ തുന്നിയ പുതപ്പ് എന്ന പേരിൽ സുരേന്ദ്രൻെറ ജീവിതം ആത്മകഥാരൂപത്തിൽ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ഭിന്നശേഷിക്കാരിയായ തളിപ്പറമ്പിലെ നിജയെ രണ്ടുവർഷം മുമ്പ് ജീവിതപങ്കാളിയാക്കി. കോവിഡ് സുരേന്ദ്ര ൻെറ ജീവിതവൃത്തിയെയും സാരമായി ബാധിച്ചുവെങ്കിലും പ്രതീക്ഷയോടെ വര തുടരുകയാണ് ഈ കലാകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story