Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTകാസർകോട് -കണ്ണൂർ ദേശീയപാത വികസനം; ഇന്ന് തറക്കല്ലിടും
text_fieldsbookmark_border
*നാലു മാസത്തിനുള്ളിൽ പ്രവൃത്തി തുടങ്ങും *തുരുത്തി സമരം തുടരും പാപ്പിനിശ്ശേരി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിൻെറ ഭാഗമായുള്ള തറക്കല്ലിടൽ ചൊവ്വാഴ്ച നടക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് രാവിലെ 11.30ന് വിഡിയോ കോൺഫറൻസിലൂടെ തറക്കല്ലിടുന്നത്. നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള പ്രവൃത്തിക്ക് 3041.65 കോടിയും തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെ 2714.6 കോടിയുമാണ് പദ്ധതി ചെലവ്. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്ന പാപ്പിനിശ്ശേരിയിലെ തുരുത്തി കോളനി പ്രദേശത്തെ 300 മീറ്ററോളം വരുന്ന സ്ഥലം അളന്നുതിട്ടപ്പെടുത്താൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ദുർബല വിഭാഗക്കാരെ കുടിയിറക്കാതെ അലൈൻമൻെറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നു വർഷത്തോളമായി കുടിൽകെട്ടി സമരം നടന്നുവരുകയാണ്. ഈ ആവശ്യവുമായി പാപ്പിനിശ്ശേരി പഞ്ചായത്ത് മുതൽ പാർലമൻെറിന് മുന്നിൽവരെ സമരം നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി കൺവീനർ നിഷിൽ കുമാർ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും തുരുത്തിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, കാലാവസ്ഥ മോശമായതും വെള്ളക്കെട്ടും കാരണം അളവു പ്രവൃത്തി മാറ്റിവെക്കുകയായിരുന്നു. തുരുത്തിയിലെ റോഡ് അലൈൻമൻെറിൽ മൂന്ന് വളവുകൾ സൃഷ്ടിച്ചത് ചിലരെ സംരക്ഷിക്കാനാണെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്ത് ത്രീഡി നോട്ടിഫിക്കേഷൻ പ്രഖ്യാപനവും വന്നുകഴിഞ്ഞു. ഇതോടെ ഏറ്റെടുക്കുന്ന ഭൂമി കേന്ദ്ര സർക്കാറിേൻറതായി തീർന്നു. ഇനി അളന്ന് നഷ്ടപരിഹാരത്തുക തിട്ടപ്പെടുത്തൽ മാത്രമാണ് ബാക്കിനിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 650 കോടി രൂപ ഇതിനകം വിതരണം ചെയ്തു. ഏറ്റവും ഒടുവിലായി പരിയാരം പഞ്ചായത്തിലേക്ക് 122.38 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമായി ലഭിച്ചു കഴിഞ്ഞു. സംസ്ഥാന സർക്കാർ വിഹിതമായ 25 ശതമാനം തുക ലഭിച്ചിട്ടില്ലെന്നറിയുന്നു. ഏറ്റെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം നടത്തിവരുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടില്ലെന്ന പരാതിയുണ്ട്. എന്നാൽ, നിയമാനുസൃത നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. തറക്കല്ലിട്ടുകഴിഞ്ഞാൽ നാലുമാസത്തിനകം നിർമാണ പ്രവൃത്തികളുമായി മുന്നോട്ടുപോകുമെന്ന് ദേശീയപാത വിഭാഗം പ്രോജക്ട് ഡയറക്ടർ (കോഴിക്കോട്) നിർമൽ സാദ് 'മാധ്യമ'ത്തോട് പറഞ്ഞു. നീലേശ്വരം മുതൽ കുറ്റിക്കോൽ (തളിപ്പറമ്പ്) വരെ മേഘ ഗ്രൂപ്പും കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാടുവരെ അദാനി ഗ്രൂപ്പുമാണ് കരാറുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story