Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബശ്രീ...

കുടുംബശ്രീ പരിശീലനകേന്ദ്രം നാടിന് സമർപ്പിച്ചു

text_fields
bookmark_border
അംഗങ്ങൾക്ക് ഇനി ശാസ്ത്രീയ പരിശീലനം തൊഴിൽ മേഖലയിൽ ഇനി ശാസ്ത്രീയ പരിശീലനം. ആധുനിക കാലഘട്ടത്തിനിണങ്ങിയ രീതിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കാനായി ജില്ല പഞ്ചായത്ത് കുറുമാത്തൂരില്‍ ആരംഭിക്കുന്ന പരിശീലന കേന്ദ്രം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ദുരിതത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്ന വലിയ സൈന്യമായി കുടുംബശ്രീ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനും കോവിഡ് കാലത്ത് സി.എഫ്.എല്‍.ടി.സികളിലടക്കം പ്രവര്‍ത്തിക്കാനും കുടുംബശ്രീക്ക് സാധിച്ചു. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും മാതൃകയാവുകയാണ് കുടുംബശ്രീ പദ്ധതി -മന്ത്രി പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് താമസ സൗകര്യത്തോടെയുള്ള സ്ഥിരം സംവിധാനമാണ് കുറുമാത്തൂര്‍ ട്രെയിനിങ് സൻെററില്‍ ഒരുങ്ങുന്നത്. തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നൈപുണ്യ വികസനവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുക. വികേന്ദ്രീകൃതാസൂത്രണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീശാക്തീകരണം തുടങ്ങിയവയില്‍ സര്‍ക്കാറും കുടുംബശ്രീ മിഷനും സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളുടെ നോഡല്‍ കേന്ദ്രമായി ഈ പരിശീലന കേന്ദ്രം മാറും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലവിലുള്ള സ്‌കില്‍ ട്രെയിനിങ് പ്രോഗ്രാമുകളുടെ കേന്ദ്രമായി ഇതിനെ വികസിപ്പിക്കും. സൻെറര്‍ ഓഫ് സ്‌കീലിങ് യൂത്ത്സ്, മൈഗ്രേഷന്‍ സപ്പോർട്ട് സൻെറര്‍, കണക്ട് ടു വര്‍ക്ക് സൻെറര്‍, എറൈസ് പരിശീലനം, പ്രാദേശിക കുടുംബശ്രീ സി.ഡി.എസിനെ കേരളത്തിലെ ആദ്യ പരിശീലന ഏജന്‍സിയായി ഉയര്‍ത്തല്‍ തുടങ്ങിയവയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളായി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്തിൻെറ വികസന ഫണ്ടില്‍ നിന്ന് 1.7 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. 93.70 ലക്ഷം വകയിരുത്തി ജില്ല നിര്‍മിതി കേന്ദ്രയാണ് ആദ്യഘട്ട പദ്ധതി പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ട നിര്‍മാണത്തിന് ജില്ല പഞ്ചായത്തിൻെറ വികസന ഫണ്ടില്‍ നിന്നും 77 ലക്ഷം രൂപയും ചെലവഴിച്ചു. രണ്ട് നിലകളിലായി നാല് ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. 50 പേരുള്ള നാലു ബാച്ചുകള്‍ക്ക് ഒരേസമയം പരിശീലനം നല്‍കാനുള്ള അടിസ്ഥാന സൗകര്യം ഇവിടെയുണ്ട്. ഉദ്ഘാടന ചടങ്ങിൽ െജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.ടി. റംല, അംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.വി. നാരായണന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, എല്‍.എസ്.ജി എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ.എന്‍. ബിജോയ്, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എം. സുര്‍ജിത് തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശം കണ്ടെയ്ൻമൻെറ് സോണായതിനാല്‍ ജില്ല പഞ്ചായത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story