Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 25 Sep 2020 11:58 PM GMTബി.ജെ.പി മാർച്ചിൽ സംഘർഷം
text_fieldsbookmark_border
ഇരിട്ടി: സ്വർണ കള്ളക്കടത്ത് കേസിൽ മന്ത്രി ജലീലിൻെറ രാജിയാവശ്യപ്പെട്ട് ബി.ജെ.പി ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും ജില്ല നേതാക്കളടക്കം ആറോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11ന് പയഞ്ചേരിമുക്കിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പുതിയ ബസ്സ്റ്റാൻഡ് ബൈപാസ് റോഡ് ജങ്ഷനിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷിൻെറ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ മാറ്റാനുള്ള ശ്രമത്തിനിടെയാണ് ലാത്തിച്ചാർജുണ്ടായത്. ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, പട്ടികവർഗ മോർച്ച ജില്ല സെക്രട്ടറി കെ.കെ. രാജു, ജില്ല കമ്മിറ്റി അംഗം രാമദാസ് എടക്കാനം, മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ്, പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. രാജേഷ്, ദിലീപ് കീഴൂർകുന്ന്, പ്രിജേഷ് അളോറ തുടങ്ങി ആറോളം പേർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story