Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTഎസ്.ഡി.പി.ഐ ദേശീയപാത ഉപരോധത്തിനിടെ സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്
text_fieldsbookmark_border
ഒരുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു കണ്ണൂര്‍: എസ്.ഡി.പി.ഐ പാലക്കാട് ജില്ല പ്രസിഡൻറ്് എസ്.പി. അമീര്‍ അലി ഉള്‍പ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാല്‍ടെക്സ് ജങ്ഷനിൽ പ്രവര്‍ത്തകര്‍ നടത്തിയ ദേശീയപാത ഉപരോധത്തിനിടെ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. തെക്കി ബസാറില്‍നിന്നും ചേംബര്‍ ഹാള്‍ പരിസരത്തുനിന്നും തുടങ്ങിയ ഉപരോധം കാല്‍ടെക്സില്‍ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം സെക്രട്ടറി ടി.കെ. നവാസ്, കണ്ണൂര്‍ മണ്ഡലം പ്രസിഡൻറ് ബി. ഷംസുദ്ദീന്‍ മൗലവി, മുഹമ്മദ് റഫാന്‍, അബ്ദുന്നാസിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് ചേംബര്‍ ഹാള്‍ ഭാഗത്തും പൊലീസെത്തി ലാത്തിവീശി. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദൻെറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഉപരോധക്കാരെ നേരിട്ടത്. ഉപരോധം സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു. പടം.. സന്ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story