Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTമദ്യം കടത്ത്, കരിഞ്ചന്ത വിൽപന: മധ്യവയസ്കൻ പിടിയിൽ
text_fieldsbookmark_border
തലശ്ശേരി: മദ്യക്കടത്തും കരിഞ്ചന്ത വിൽപനയും തൊഴിലാക്കിയ 60കാരനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ഉമ്മൻചിറ തോട്ടുമ്മൽ സ്വദേശി ജാക്കി പ്രേമൻ എന്ന മാട്ടാൻ പ്രേമനാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ പി.പി. പ്രദീപനും പാർട്ടിയും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 5.500 ലിറ്റർ വിദേശമദ്യവും പിടികൂടി. മദ്യം പിടികൂടിയ സംഘത്തിൽ ഇൻറലിജൻസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, പ്രിവൻറിവ് ഒാഫിസർമാരായ ഒ. അബ്ദുൽ നിസാർ, സി.വി. ദിലീപ്, സി.പി. ഷാജി, തലശ്ശേരി റേഞ്ച് സി.ഇ.ഒമാരായ കെ.കെ. സമീർ, വനിത സി.ഇ.ഒ ദീപ, ഡ്രൈവർ സുരാജ് എന്നിവരുമുണ്ടായിരുന്നു. പടം: TLY PRATHI PREMAN
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story