Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:59 PM GMT Updated On
date_range 22 Aug 2020 11:59 PM GMTഅപകടം മാടിവിളിച്ച് തട്ടാരി ജങ്ഷൻ
text_fieldsbookmark_border
അപകടം മാടിവിളിച്ച് തട്ടാരി ജങ്ഷൻ ajk car aacident കഴിഞ്ഞ ദിവസം തട്ടാരി ജങ്ഷനിൽ നടന്ന അപകടത്തിൽ തകർന്ന കാർഒരു വർഷത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജങ്ഷനിൽ ഉണ്ടായിട്ടുള്ളത്അഞ്ചരക്കണ്ടി: തട്ടാരി ജങ്ഷനിൽ അപകടം പതിവായി. കണ്ണൂർ, ചാലോട്, തലശ്ശേരി, മട്ടന്നൂർ ഭാഗങ്ങളിലേക്കുള്ള ടൗൺ ജങ്ഷനിലാണ് അപകടങ്ങൾ തുടർക്കഥയായത്. വെള്ളിയാഴ്ച രാത്രി ലോറിയും കാറും കൂട്ടിയിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻെറ മുൻവശം പൂർണമായും തകർന്ന് റോഡിൽ വീണ നിലയിലാണ്. കഴിഞ്ഞ മാസം മോട്ടോർ വെഹിക്കിൾ വാഹനവും കാറും കൂട്ടിയിടിച്ചിരുന്നു. അപകടങ്ങൾ ഏറെയും രാത്രി സമയങ്ങളിലാവുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജങ്ഷനിൽ ഉണ്ടായിട്ടുള്ളത്.നാലു ഭാഗങ്ങളിൽ നിന്നും ഒരേസമയം അമിതവേഗത്തിൽ വാഹനങ്ങൾ ജങ്ഷനിൽ എത്തുമ്പോഴാണ് അപകടമുണ്ടാകുന്നത്. നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് റോഡിൽ ഹമ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് മേഖല, ശാഖ കമ്മിറ്റികൾ കലക്ടറടക്കമുള്ള മേലാധികാരികൾക്ക് നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, നടപടി കൈക്കൊള്ളാൻ അധികൃതർ തയാറായില്ല. ടൗണിലെ വ്യാപാരികളും നേരത്തേ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ അപകടം കൂടി ആയതോടെ വ്യാപാരികളിലും നാട്ടുകാരിലും പ്രതിഷേധം ശക്തമായി. ജങ്ഷനിലെ തലശ്ശേരി ഭാഗത്തേക്കുള്ള റോഡിലും ചാലോട് ഭാഗത്തേക്കുള്ള റോഡിലും ഉടൻ ഹമ്പ് നിർമിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story