Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 11:58 PM GMTസമ്പൂർണ ഗാർഹിക കുടിവെള്ള പഞ്ചായത്താകാൻ ഒരുങ്ങി ഇരിക്കൂർ
text_fieldsbookmark_border
ജലജീവൻ പദ്ധതി വഴിയാണ് കുടിവെള്ളം ലഭ്യമാക്കുന്നത് ഇരിക്കൂർ: ജലനിധി പദ്ധതിയിലൂടെ 2000 കുടുംബങ്ങൾക്ക് ശുദ്ധജലം ടാപ് വഴി വീട്ടിലെത്തിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ ഇരിക്കൂർ പഞ്ചായത്ത് വീണ്ടും സംസ്ഥാനതലത്തിൽ ശ്രദ്ധേയമാവുന്നു. അവശേഷിക്കുന്ന 700 വീടുകളിൽ 2021 മാർച്ച് 31നകം ജലനിധി വിതരണ ശൃംഖലയുമായി കൈകോർത്ത് സമ്പൂർണ ഗാർഹിക കുടിവെള്ള ലഭ്യത ടാപ് വഴി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി ഇരിക്കൂർ മാറും. സംസ്ഥാനം നടപ്പാക്കുന്ന ജലജീവൻ പദ്ധതി വഴിയാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകൾക്കും സുസ്ഥിരമായ ജലലഭ്യതയുള്ള ദീർഘകാല കുടിവെള്ള പദ്ധതികൾക്ക് രൂപംനൽകി നടപ്പാക്കുകയാണ് ജലജീവൻ പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ 48 പഞ്ചായത്തുകളിലാണ് ഈ പദ്ധതി വഴി കുടിവെള്ളം ലഭ്യമാകുന്നത്. ജലനിധി നടപ്പിൽവരുത്തിയിട്ടുള്ള പഞ്ചായത്തുകളിൽ ജലനിധി വിതരണശൃംഖല വഴിയും കേരള വാട്ടർ അതോറിറ്റിയുടെ വിതരണ ശൃംഖലയുള്ള പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റി മുഖേനയുമാണ് പദ്ധതി നടപ്പിൽവരുത്തുന്നത്. എന്നാൽ, പദ്ധതി നിർവഹണത്തിന് ആരെ വേണം എന്നുള്ളത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിശ്ചിതമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പേ അടിയന്തരമായും പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭരണസമിതി യോഗം ചേരുകയും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇതിനായുള്ള ശ്രമങ്ങൾ തുടരുകയും വേണം. 25നകം ഗുണഭോക്തൃ പട്ടിക ഭരണസമിതി അംഗീകരിച്ച് അയക്കണം. ആദ്യഘട്ടത്തിൽ ജില്ലയിൽ ഇരിക്കൂറും ആറളവുമാണ് 2021ൽ പദ്ധതി പൂർത്തികരിക്കേണ്ടത്. ഈ രണ്ടു പഞ്ചായത്തുകളിലും ജലനിധി പദ്ധതി വഴിയാണ് നേരത്തേ കുടിവെള്ള പദ്ധതി നടപ്പിൽവരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story