Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതളരുന്ന ടൂറിസം;...

തളരുന്ന ടൂറിസം; തകരുന്ന വ്യാപാരം (ലോക്കൽ പരമ്പര 3)

text_fields
bookmark_border
വിനോദസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഈറ്റ െനയ്ത്ത് തൊഴിലാളികളുടെ ഉപജീവനം. കോവിഡ് വ്യാപനം ഈ മേഖലയെയും പ്രതിസന്ധിയിലാക്കി. ഈറ്റയിലും മുളയിലും നെയ്‌തെടുക്കുന്ന അലങ്കാര വസ്തുക്കളും കര്‍ട്ടനുകളും മറ്റും സഞ്ചാരികൾക്ക് പ്രിയപ്പെട്ടവയായതോടെ ഇവ നെയ്ത് വിറ്റാണ് തമിഴ് വംശജരായ കുടുംബങ്ങല്‍ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. കോവിഡ് ഒന്നാംഘട്ടത്തില്‍ പിടച്ചുനിന്ന ഇവര്‍ രണ്ടാം തരംഗത്തിൽ വൻ പ്രതിസന്ധിയിലാണ്. അടിമാലി മച്ചിപ്ലാവ് പോസ്‌റ്റ് ഓഫിസ് ജങ്ഷനിലാണ് ഈറ്റ നെയ്ത്ത് തൊഴിലാളികള്‍ കൂടുതൽ. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തോടെ ഈറ്റ ഉൽപന്ന വിപണി പ്രതിസന്ധിയിലായപ്പോൾ വിനോദസഞ്ചാരികളാണ് ആശ്രയമായിരുന്നത്. കൂടുതൽ തൊഴിലാളികൾ ഈ മേഖലയിലേക്ക് എത്തുന്നതിനിടെ കോവിഡ് വില്ലനായി. വൻതോതിൽ ആവശ്യക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ ഇരുമ്പുപാലം മുതല്‍ അടിമാലി വരെ നൂറുകണക്കിന് തമിഴ് വംശജര്‍ തൊഴില്‍ തേടി എത്തി. എന്നാല്‍, പ്ലാസ്റ്റിക് ഉപകരണങ്ങളുടെ കടന്നുകയറ്റത്തോടെ ഭൂരിഭാഗം പേരും ഈ മേഖല ഉപേക്ഷിച്ചു. പരമ്പരാഗത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിച്ച ശരവണനും സഹോദരന്‍ ഗണേശനും 30 വര്‍ഷത്തിലേറെയായി ഇവിടെ എത്തിയിട്ട്. ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് ഇവർക്ക് ഒരു രൂപവുമില്ല. വീട്ടുചെലവിന് പോലും നിവൃത്തിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും‍. പുതുതലമുറക്ക് പരിചിതമല്ലാത്ത കൈത്തൊഴില്‍ ഉല്‍പന്നങ്ങളായ കുട്ട, വട്ടി, മുറം, പറക്കൊട്ട, പൂപ്പാത്രം, പൂക്കൂട എന്നിവക്കു പുറമെ പരിസ്ഥിതി സൗഹൃദ ബാംബു കര്‍ട്ടനുകളും ഇവർ നിര്‍മിക്കുന്നു. 10ാം വയസ്സില്‍ പരിശീലിച്ച കുലത്തൊഴില്‍ അന്യംനിന്ന് പോവുകയാണെങ്കിലും പാരമ്പര്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഈ സഹോദരങ്ങൾ‍. വിനോദസഞ്ചാരികളെ ആശ്രയിച്ചാണ് ഇവരുടെ പ്രധാന വ്യാപാരം. ആറുമാസം മാത്രമാണ് ബിസിനസ് സീസൺ. വേനൽക്കാലത്ത് വനംവകുപ്പിൻെറ ഈറ്റശേഖരണത്തിലെ നിയന്ത്രങ്ങളും മറ്റും പ്രതിസന്ധി ഉണ്ടാക്കുന്നതായി തമിഴ്‌നാട് കോംബൈ സ്വദേശി ജയകൃഷ്ണന്‍ പറയുന്നു. നേരത്തേ ആദിവാസികളാണ് ഇവർക്ക് ഈറ്റ എത്തിച്ചിരുന്നത്. ഇപ്പോള്‍ വനത്തില്‍പോയി ഈറ്റ ശേഖരിക്കണം. പ്രതിസന്ധികള്‍ക്കിടയിലും ഇൗറ്റ നെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന ഇവര്‍ക്ക് പറയാനുള്ളത്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കണമെന്നാണ്. തമിഴ്‌നാട്ടിലെ മധുര, തേനി, ഉദുമല്‍പേട്ട, ബോഡിമെട്ട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഇവരെല്ലാം. റേഷന്‍കാര്‍ഡും വോട്ടും ഇവിടെയാണ്. ചില്ലിത്തോട് മേഖലയിലും ഈറ്റ നെയ്ത്ത് തൊഴിലാളികളുണ്ട്. ബാംബു കോർപറേഷനില്‍ ഈറ്റ വെട്ടിനല്‍കുന്ന തൊഴിലാളികളുമുണ്ട്. എന്നാല്‍, ഈ മേഖലയും നിശ്ചലമായി. ഇതോടെ ആയിരങ്ങളാണ് തൊഴിൽരഹിതരായത്. (തുടരും) ചിത്രം TDL103 bamboo കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഈറ്റ ഉൽപന്നങ്ങള്‍ വിൽപനക്കായി ഒരുക്കിവെച്ചിരിക്കുന്ന തമിഴ് കുടുംബം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story