Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTആവശ്യത്തിന് ജീവനക്കാരില്ല; മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രം അടഞ്ഞുതന്നെ
text_fieldsbookmark_border
മറയൂര്‍: മറയൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആദിവാസികളടക്കമുള്ളവരെ വലക്കുന്നു. കഴിഞ്ഞദിവസം കരടിയുടെ കടിയേറ്റും കത്തികൊണ്ട് മുറിഞ്ഞും രണ്ട് ആദിവാസികള്‍ പുതുക്കുടിയില്‍നിന്ന് ഇരുട്ടളക്കുടിയില്‍നിന്നും ചികിത്സക്കായി എത്തിയെങ്കിലും സി.എച്ച്.സി അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് മറയൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി അടിമാലിയിലെത്തിച്ചു. സാധാരണനിലയിലും ഉച്ചക്കുശേഷവും സി.എച്ച്.സി പ്രവര്‍ത്തിക്കാറില്ലെന്ന് ആരോപണമുണ്ട്. 26 ഗ്രാമങ്ങളും ആദിവാസി കുടികളുമടക്കമുള്ളവര്‍ ചികിത്സക്കായി ആശ്രയിക്കുന്നത് ഇവിടെയാണ്. കിലോമീറ്ററുകളോളം നടന്നെത്തി ചികിത്സ ലഭിക്കാതെ തിരികെപ്പോകുന്നവരുമുണ്ട്. മറ്റു ആശുപത്രികളെ ആശ്രയിക്കാൻ 70 കിലോമീറ്റര്‍ അകലെയുള്ള അടിമാലിയിലും ഉദുമല്‍പേട്ടയിലും എത്തിപ്പെടണം. അടിയന്തര ഘട്ടത്തിൽ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരണപ്പെട്ട സംഭവവുമുണ്ട്. അതേസമയം, ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്വാറൻറീനില്‍ കഴിയുകയും മറ്റൊരാള്‍ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് അവധിയിലുമായതിനാലാണ് അടച്ചിടേണ്ടി വന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story