Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTഏലം വില ഇടിക്കാൻ ഉത്തരേന്ത്യൻ ലോബിയും സ്‌പൈസസ് ബോർഡും ഒത്തുകളി
text_fieldsbookmark_border
കട്ടപ്പന: ഏലം വില ഇടിക്കാൻ ഉത്തരേന്ത്യൻ ലോബിയുടെയും സ്‌പൈസസ് ബോർഡ് ഉദ്യോഗസ്ഥരുടെയും ഒത്തുകളി. കേരളത്തില്‍നിന്നുള്ള കച്ചവടക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കാതെ തമിഴ്‌നാട്ടിൽ ലേലം സംഘടിപ്പിച്ചതടക്കം നീക്കങ്ങളിലൂടെയാണ് ഇത്. പ്രതിസന്ധി നേരിടുന്ന ഏലം വിപണിയെ തകർക്കാനും വില ഇടിക്കാനുമാണ് ഒത്തുകളി. ലോക്ഡൗണില്‍ നിര്‍ത്തിെവച്ച ഇ-ലേലം മൂന്നു മാസം മുമ്പാണ് വീണ്ടും ആരംഭിച്ചത്. എന്നാല്‍, ഇക്കാലയളവില്‍ കേരളത്തില്‍നിന്നുള്ള കച്ചവടക്കാരെ മാറ്റിനിര്‍ത്തി തമിഴ്‌നാട്ടില്‍നിന്നുള്ള കച്ചവടക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഏലക്ക ലഭ്യമാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. ലേല ഏജൻസികളും കയറ്റുമതി കമ്പനികളും ഉദ്യോഗസ്ഥരും തമിഴ്‌നാട് കച്ചവടക്കാരും ചേര്‍ന്നു നടത്തുന്ന കളികളിൽ ദുരിതത്തിലാകുന്നത് കേരളത്തിലെ ഏലം കര്‍ഷകരാണ്. ഏലത്തിൻെറ പ്രധാന ഓൺലൈൻ വിപണന കേന്ദ്രങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമാണ്. ഇടുക്കിയിലെ പുറ്റടി സ്‌പൈസസ് പാര്‍ക്കിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമാണ് ലേലം നടക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ സ്ഥലത്തും മാറിമാറിയാണ് ലേലം. ലോക്ഡൗണിനുശേഷം ലേല കേന്ദ്രങ്ങള്‍ തുറന്ന് മൂന്നുമാസം പിന്നിടുമ്പോഴും തമിഴ്‌നാട്ടിലെ ലേലത്തില്‍ കേരളത്തിലെ കച്ചവടക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് ഇവരെ അതിർത്തിയിൽ തടയും. അതേസമയം, തടസ്സവുമില്ലാതെ കേരളത്തില്‍ നടക്കുന്ന ലേലത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള കച്ചവടക്കാര്‍ പങ്കെടുക്കുന്നുമുണ്ട്. ഒരു ദിവസത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോയാല്‍ 14 ദിവസം ക്വാറൻറീനില്‍ കഴിയണമെന്ന നിര്‍ദേശവും കേരളത്തിലെ കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. കേരളത്തില്‍ നടക്കുന്ന ലേലത്തിലും നാട്ടിലെ കച്ചവടക്കാരെ മാറ്റിനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നുണ്ട്. പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ 62 പേർക്കാണ് ഒരു സമയം ലേലത്തിൽ പങ്കെടുക്കാവുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 44 പേര്‍ക്കായി ഇത് നിജപ്പെടുത്തി. 18 കച്ചവടക്കാർക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം ഇല്ലാതാകുേമ്പാൾ കേരളത്തില്‍നിന്നുള്ള വരാണ് ഒഴിവാക്കപ്പെടുന്നത്. കേരളത്തില്‍ നടക്കുന്ന ലേലത്തില്‍ വില മെച്ചപ്പെട്ടാലും പിറ്റേന്ന് തമിഴ്‌നാട്ടിലെ ലേലത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്നതാണ് കാണുന്നത്. ഇത് അവിടെ ഉത്തേരന്ത്യൻ വ്യാപാരികൾ നടത്തുന്ന സ്വാധീനം മൂലമാെണന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കേരളത്തിലെ ഏലക്ക കുറഞ്ഞ വിലയ്ക്ക് സംഘടിപ്പിച്ച് ഉത്തരേന്ത്യന്‍ ലോബിക്ക് വന്‍വിലയ്ക്ക് മറിച്ചുവില്‍ക്കുകയാണ് തമിഴ്‌നാട് കച്ചവടക്കാര്‍ ചെയ്യുന്നത്. ഇതിനിടെ തമിഴ്‌നാട് ലോബികളുടെ ഏജൻറുമാര്‍ കേരളത്തിലെ തോട്ടങ്ങളില്‍നിന്ന് നികുതി വെട്ടിച്ച് വ്യാപകമായി ഏലക്ക തമിഴ്‌നാട്ടിലേക്ക് കള്ളക്കടത്ത് നടത്തുന്നുമുണ്ട്. ഓരോ ദിവസവും കുറഞ്ഞത് 10 ലോറി ഏലക്കയെങ്കിലും ഇങ്ങനെ അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് കടത്തുന്നുണ്ട്. ഇതിൻെറ നഷ്ടം കേരളത്തിലെ ഏലം കർഷകർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story