Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 11:58 PM GMT Updated On
date_range 6 Sep 2020 11:58 PM GMTമിന്നലിൽ കുടിവെള്ള പദ്ധതിയുടെ കൺട്രോൾ പാനൽ തകർന്നു
text_fieldsbookmark_border
അടിമാലി: പഞ്ചായത്തിലെ കൈനഗിരി ശുദ്ധജല വിതരണ പദ്ധതിയുടെ കൺട്രോൾ പാനൽ മിന്നലിൽ കത്തിനശിച്ചു. മൂവായിരത്തോളം കുടുംബങ്ങളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് മിന്നൽ ഉണ്ടായത്. തിങ്കളാഴ്ച വിദഗ്ധ സംഘം എത്തി പരിശോധന നടത്തും. ജലവിതരണം എന്ന് തുടങ്ങാൻ കഴിയുമെന്ന് ഇതിനു ശേഷമേ അറിയാൻ കഴിയൂ. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിലാണ് പാനൽ കത്തിയത്. കൊരങ്ങാട്ടിയിലാണ് കുടിവെള്ള ശുചീകരണ പ്ലാൻറ് സ്ഥാപിച്ചിരിക്കുന്നത്. 27 കോടി മുടക്കി ലോകബാങ്കിൻെറയും കേന്ദ്ര-സംസ്ഥാന സർക്കാറിൻെറയും സഹായത്തോടെ മൂന്നുവർഷം മുമ്പാണ് പദ്ധതി പഞ്ചായത്തിൽ നടപ്പാക്കിയത്. പാനൽ പ്രവർത്തിക്കാത്തതിനാൽ വരുംദിവസങ്ങളിൽ ശുദ്ധീകരിക്കാത്ത വെള്ളമായിരിക്കും പൈപ്പുകളിൽ എത്തുക. ഉപഭോക്താക്കൾ പാചകത്തിനും കുടിക്കാനും ഈ വെള്ളം പ്രശ്നം പരിഹരിക്കുന്നതുവരെ ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദിവസവും 26 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പ്ലാൻറണിത്. അടിമാലി പഞ്ചായത്തിലെ 12 വാർഡുകളിലാണ് ഇവിടെ നിന്ന് കുടിവെള്ളം എത്തുന്നത്. അഞ്ചര കിലോമീറ്റർ അകലെ കല്ലാര്‍ പുഴയിലെ പീച്ചാട് നിന്നാണ് വെള്ളം കൊരക്കാട്ടിയിൽ എത്തിക്കുന്നത്. ഇവിടെ നിന്നുള്ള വെള്ളം ചാറ്റുപാറയിലെ ലക്ഷം ലിറ്ററിൻെറയും ടൗണിനു സമീപത്തെ രണ്ടര ലക്ഷത്തിൻെറയും ടാങ്കുകളിൽ വെള്ളം എത്തിച്ചാണ് 12 വാർഡുകളിൽ വെള്ളം എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story