Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരിയ ഇരട്ടക്കൊല: ...

പെരിയ ഇരട്ടക്കൊല: അന്വേഷണത്തിലെ വീഴ്ചയും സിംഗിൾ ബെഞ്ച് ഉത്തരവിലെ അപാകതയും പരമാർശിച്ച് ഡിവിഷൻ ബെഞ്ച്

text_fields
bookmark_border
െകാച്ചി: ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനും സിംഗിൾ ബെഞ്ച് വിധിക്കുമെതിരായ പരാമർശങ്ങളടങ്ങുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ അന്വേഷണം ശരിവെച്ചുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. കേസ് ഡയറിപോലും പരിശോധിക്കാതെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായതെന്നും ഹരജിക്കാർ ആവശ്യപ്പെടുകപോലും ചെയ്യാതെയാണ് കുറ്റപത്രം റദ്ദാക്കിയതെന്നുമുള്ള സർക്കാർ വാദത്തിനൊപ്പമാണ് ഡിവിഷൻ ബെഞ്ച് നിന്നത്. എന്നാൽ, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആത്മാർഥമായി ശ്രമിക്കുന്ന ഘട്ടത്തിൽ സിംഗിൾ ബെഞ്ച് നടത്തിയ ഇടപെടൽ പൊലീസിൻെറ വിശ്വാസ്യതയും ആത്മവീര്യവും തകർക്കുന്നതാെണന്നതടക്കമുള്ള സർക്കാർ വാദങ്ങളെ ഡിവിഷൻ ബെഞ്ച് തള്ളി. ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം റദ്ദാക്കിയ നടപടി അധികാരപരിധി ലംഘനമാണ്. തുടരന്വേഷണം വേണമെങ്കിൽപോലും കുറ്റപത്രം റദ്ദാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അന്വേഷണം കാര്യക്ഷമമാണോയെന്ന് നോക്കാനല്ലാതെ, വിചാരണക്കോടതിയുടേതുപോലുള്ള നടപടികൾ ഹൈകോടതിയുടെ ഭാഗത്തുനിന്ന് ആവശ്യമില്ല. ഒന്നാം പ്രതിയായ സി.പി.എം നേതാവ് പീതാംബരൻ പാർട്ടിയുടെ പിന്തുണയില്ലാതെയാണ് കൊല നടത്തിയതെങ്കിൽ സംഭവശേഷം സി.പി.എം പ്രാദേശിക നേതാക്കൾ സ്ഥലത്തെത്തി പ്രതികളെ പാർട്ടി ഒാഫിസിലേക്ക് എത്തിച്ചത് എന്തിനാണെന്ന് സിംഗിൾ ബെഞ്ചിൻെറ വിധിയിൽ ചോദിച്ചിരുന്നു. ഇരട്ടക്കൊലക്ക് പാർട്ടിയുടെ പിന്തുണ ഉണ്ടെന്ന വാദത്തിൽ കഴമ്പുണ്ടാകാം. എന്നാൽ, ഇതു സിംഗിൾ ബെഞ്ചിൻെറ നിരീക്ഷണമായി ഉത്തരവിൽ ഉൾപ്പെടുത്തിയത് നീതീകരിക്കാനാവില്ല. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചുമുള്ള പരാമർശങ്ങളും ഉചിതമല്ല. ചില പ്രതികൾക്ക് കേസിൽ പങ്കില്ലെന്നും മറ്റു ചിലർ പ്രതികളാണെന്നുമുള്ള പരാമർശങ്ങളും സിംഗിൾ ബെഞ്ചിൽനിന്നുണ്ടായി. ഇത്തരം കാര്യങ്ങൾ വിചാരണക്കോടതിയാണ് പരിഗണിക്കേണ്ടതെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് ഈ പരാമർശങ്ങൾ റദ്ദാക്കി. കൊലപാതക ഗൂഢാലോചന നടത്തിയവരെന്ന് ആരോപണമുള്ളവർക്കെതിരെ അന്വേഷണം നടത്തുകയോ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്യാത്തത് അന്വേഷണ സംഘത്തിൻെറ വീഴ്ചയാണ്. കൊലക്കുമുമ്പ് വിവിധ വാഹനങ്ങളിൽ കോൺവോയ് രീതിയിൽ പോയ നാലുപേരെക്കുറിച്ച് ആരോപണമുയർന്നെങ്കിലും അവരെ പ്രതിചേർത്തിട്ടില്ല. കൊലയിലും ഗൂഢാലോചനയിലും ചിലർക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന സാക്ഷിമൊഴികൾ ഗൗരവത്തിലെടുത്തിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ലഭിക്കുമായിരുന്ന തെളിവുകൾ ശേഖരിക്കാൻപോലും ശ്രമമുണ്ടായില്ലെന്നാണ് മനസ്സിലാവുന്നത്. അന്വേഷണത്തിലെ ഈ വീഴ്ച നീതിയിലേക്കുള്ള മാർഗങ്ങളുടെ ദുരുപയോഗമാണ്. പ്രത്യേക സംഘത്തിൻെറ ഭാഗത്തുനിന്നാണ് ഈ വീഴ്ചകളുണ്ടായി എന്നത് ഒട്ടും ന്യായീകരിക്കാനാവില്ലെന്നും 106 പേജുള്ള വിധിപ്പകർപ്പിൽ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story