Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഞ്ഞുമ്മൽ പീഡനം:...

മഞ്ഞുമ്മൽ പീഡനം: മൂന്നു പ്രതികളെ തേടി പൊലീസ് യു.പിക്ക് പോകും

text_fields
bookmark_border
കളമശ്ശേരി: ഏലൂർ മഞ്ഞുമ്മലിൽ പതിനാലു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പിടികൂടാനുള്ള മൂന്ന് യു.പി സ്വദേശികളെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്തിരുന്ന ഇവർ നാട്ടിലേക്ക് കടന്നു. ഇവരെ പിടികൂടാൻ കൊച്ചിയിൽനിന്ന് പൊലീസ് സംഘം ഉടൻ പോകുമെന്ന് അസി. കമീഷണർ കെ. ലാൽജി അറിയിച്ചു. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് കേസ്. ഉത്തർപ്രദേശ് രാംപൂർ അസീംനഗറിൽ ഷാഹിദ് (24), രാംപൂർ സിറ്റി സ്വദേശി ഫർഹദ് ഖാൻ (29), രാംപൂർ സ്വദേശി ഹനീഫ് (28) എന്നിവരാണ് അറസ്റ്റിലായത്. അയൽപക്ക സൗഹൃദം ചൂഷണംചെയ്താണ് വിദ്യാർഥിനിയെ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ട പീഡനത്തിന് ഇരയാക്കിയതെന്ന് അറിയുന്നു. മാതാവ് മരിച്ചതോടെ മുത്തശ്ശൻെറയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട മുത്തശ്ശി, മുത്തശ്ശനോട് വിവരം ധരിപ്പിച്ചു. തുടർന്ന് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് കൗൺസലിങ് നടത്തി. ഇതോടെയാണ് നിരന്തരം പീഡനത്തിനിരയായതായി അറിയുന്നത്. കൗൺസലിങ് നടത്തിയ ഡോക്ടർ ഏലൂർ പൊലീസിൽ അറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിയുന്നത്. രണ്ട് പ്രതികളെ വിവരമറിഞ്ഞ 20നും മൂന്നാമനെ പിറ്റേന്നും അറസ്റ്റ് ചെയ്തു. ലോക് ഡൗൺ കാലത്ത് ഏലൂരിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ അന്തർ സംസ്ഥാനക്കാർക്കൊപ്പം മറ്റ് മൂന്നു പ്രതികൾ കടന്നതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story