Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTമതിയായ ക്ലർക്കുമാരില്ല; റവന്യൂ ജീവനക്കാർ നിലയില്ലാക്കയത്തിൽ
text_fieldsbookmark_border
ആലപ്പുഴ: മതിയായ ക്ലറിക്കൽ ജീവനക്കാരുടെ അഭാവത്തിൽ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്നു. വില്ലേജ് ഓഫിസുകളിലെ പല സേവനങ്ങളും ഓൺലൈനിലേക്ക് മാറിയെങ്കിലും അക്ഷയ കേന്ദ്രങ്ങെളയോ ഇടനിലക്കാെരയോ ആശ്രയിക്കേണ്ട അവസ്ഥ തുടരുകയാണ്. 947 പഞ്ചായത്ത് ഓഫിസുകളിലായി 7263 ക്ലർക്കുമാരുള്ളപ്പോൾ 1664 വില്ലേജ് ഓഫിസുകളിലായി 3328 പേർ മാത്രമേയുള്ളൂ. കാലാനുസൃതമായി സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുക വഴി ഓഫിസുകളിലെ അമിത ജോലി ഭാരം പരിഹരിക്കാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്. കോഴിക്കോട് ചെമ്പനോടയിൽ പട്ടയം വാങ്ങാൻ വന്ന കർഷകനായ തോമസ് ആത്മഹത്യ ചെയ്തതും തിരുവനന്തപുരം വെള്ളറടയിൽ സാംകുട്ടിയും എറണാകുളം ആമ്പല്ലൂരിൽ രവിയും വില്ലേജ് ഓഫിസിന് തീയിട്ടതും അടുത്തിടെയാണ്. തിങ്കളാഴ്ച തൃശൂരിൽ വനിത വില്ലേജ് ഓഫിസർക്ക് ആത്മഹത്യക്ക് ശ്രമിക്കേണ്ടിവന്നത് ഓഫിസുകളിൽ നിലനിൽക്കുന്ന അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. കോവിഡ് വ്യാപന സാധ്യത നിലനിൽക്കെത്തന്നെ ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ വില്ലേജ് ഓഫിസുകളിൽ വലിയ തിരക്കാണ്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളുമുണ്ട്. ക്ലർക്കുമാെരക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന സർവിസും യോഗ്യതയുമുള്ള വിേല്ലജ് ഫീൽഡ് അസിസ്റ്റൻറുമാർ സർവിസിലുണ്ട്. സർക്കാറിന് സാമ്പത്തികബാധ്യത ഉണ്ടാകാത്ത തരത്തിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തിക ക്ലറിക്കൽ തസ്തികയിലേക്ക് ഉയർത്താൻ ഭരണപരിഷ്കാര കമീഷനും ശമ്പള കമീഷനുകളും പൊതുഭരണ വകുപ്പും തീരുമാനിച്ചതാണ്. സർവിസ് സംഘടനകൾ പിന്തുണ കൊടുത്ത തീരുമാനം മൂന്നുവർഷം മുമ്പ് റവന്യൂ വകുപ്പ് അംഗീകരിച്ചെങ്കിലും ഉത്തരവായി പുറത്തിറങ്ങാത്തതിനാൽ ഒരു കാര്യവും നടന്നിട്ടില്ല. ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചാൽ മാത്രം മതി. ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗൈനസേഷൻ സർക്കാർ നയത്തിനെതിരെ പട്ടിണിസമരം നടത്തുകയാണ്. ജനകീയ ഹോട്ടലിൽ ഉച്ച ഭക്ഷണത്തിന് സർക്കാർ നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുള്ള പുതുമയുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വി.ആർ. രാജമോഹൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story