Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 11:58 PM GMT Updated On
date_range 9 Aug 2020 11:58 PM GMTമുഖ്യമന്ത്രി സെലക്ടീവാകരുത് -വി. മുരളീധരൻ
text_fieldsbookmark_border
പെട്ടിമുടി: ദുരന്തമുഖങ്ങളിൽ കേരളത്തിലെ മുഖ്യമന്ത്രി സെലക്ടീവാകരുതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം നൽകുന്നതിൽ സർക്കാർ വിവേചനം കാണിച്ചെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കരിപ്പൂരിലായാലും പെട്ടിമുടിയിലായാലും മനുഷ്യജീവന് ഒരേ വിലയാണ്. ജീവൻ നഷ്ടപ്പെടുന്ന ആളുകളുടെ ബന്ധുക്കൾക്ക് ആശ്വാസം പകരുകയെന്നതാണ് മുഖ്യം. രണ്ടിടത്ത് രണ്ട് സമീപനം എടുക്കുന്നത് ശരിയല്ല. ശരിയായ തീരുമാനം സർക്കാർ കൈക്കൊള്ളണം. കരിപ്പൂരിൽ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിവരെ അനുശോചിച്ച പ്രകൃതിദുരന്തമാണിത്. രണ്ട് സ്ഥലത്തും താൻ പോയത് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ്. കരിപ്പൂരിലെ അപകടം ഉണ്ടായില്ലായിരുന്നെങ്കിൽ നേരേത്തതന്നെ ഇവിടെ എത്തുമായിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story