Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപേരൻറ്സ് ഡേ

പേരൻറ്സ് ഡേ

text_fields
bookmark_border
ഹൈലൈറ്റ്: ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് വിവിധ രാജ്യങ്ങളിൽ പേരൻറ്സ് ഡേ ആയി കൊണ്ടാടുന്നത്. ലോകം ഒരു കൈക്കുമ്പിളിലേക്ക് ചുരുങ്ങിയ വർത്തമാന കാലത്ത് ഇത്തരം ദിനാചരണങ്ങൾക്ക് പ്രസക്തിയേറെയാണ്. ഇതിൻെറ ആവശ്യകത വിളിച്ചറിയിക്കുന്നതാണ് നിലവിലെ സാമൂഹികാന്തരീക്ഷം. മാതാപിതാക്കളോടുള്ള സ്നേഹാദരം പ്രകടിപ്പിക്കുകതന്നെയാണ് ഈ ദിനംകൊണ്ട് വിവക്ഷിക്കുന്നത്. ജീവിതസായാഹ്നത്തിൽ ഇന്ന് പല കുടുംബങ്ങളിലും മാതാപിതാക്കൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരുകാലത്ത് കേട്ടുകേൾവി മാത്രമായിരുന്ന വൃദ്ധസദനങ്ങൾ നമ്മുടെ പ്രബുദ്ധ കേരളത്തിലും സർവസാധാരണമായി എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഭൂഷണമല്ല. ----------------------- പേരൻറ്സ് ഡേ -മാതാപിതാക്കൾക്കായി ഒരു ദിനം. മദേഴ്ഡേയും ഫാദേഴ്സ് ഡേയുമൊക്കെ കഴിഞ്ഞ് ഇങ്ങനെയും ഒരു ദിനാചരണം വേണ്ടതുണ്ടോയെന്ന സംശയം സ്വാഭാവികമായും ഉയരാം. മുഖ്യമായും വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും അമേരിക്കയിലാണ് ഇത്തരം ആഘോഷങ്ങളും ദിനാചരണങ്ങളും കൂടുതലും നടക്കുന്നത്. അതേസമയം ലോകം ഒരു കൈക്കുമ്പിളിലേക്ക് ചുരുങ്ങിയ വർത്തമാന കാലത്ത് ഇത്തരം ദിനാചരണങ്ങൾക്ക് പ്രസക്തിയേറെയാണ്. 1995 ജൂലൈ 28ന് അമേരിക്കയിൽതന്നെയാണ് ആദ്യത്തെ പേരൻറ്സ് ഡേ ആചരിക്കപ്പെട്ടത്. മൂന്ന് വർഷത്തിനിപ്പുറം മറ്റൊരു ജൂലൈ 28ന് പ്രസിഡൻറ് ബിൽ ക്ലിൻറണിൻെറ കാലത്താണ് ഈ ദിനാചരണം ഔദ്യോഗികമായി വിളംബരം ചെയ്യപ്പെട്ടത്. ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് വിവിധ രാജ്യങ്ങളിൽ ദേശീയ തലത്തിൽ പേരൻറ്സ്ഡേ ആയി കൊണ്ടാടുന്നത്. മദേഴ്സ് ഡേക്ക് രണ്ട് മാസവും ഫാദേഴ്സ് ഡേക്ക് ഒരുമാസവും കഴിഞ്ഞുള്ള ഈ ദിനം കേരളത്തിൽ വിപുലമായൊന്നും ആചരിക്കപ്പെടുന്നില്ല. വിദ്യാലയങ്ങളിലും കലാലയങ്ങളിലും അധികൃതരുടെ പ്രത്യേക താൽപര്യ പ്രകാരം കുറേക്കാലമായി ഇത്തരം സൃഷ്ടിപരമായ ആചരണങ്ങൾ പതിവാണ്. എന്നാൽ ഇക്കുറി കോവിഡ് മഹാമാരിയുടെ പിടിയിൽ മനുഷ്യരാശിയൊട്ടാകെ അമർന്നിരിക്കുന്ന നിലവിലെ സ്ഥിതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം ഓൺലൈനിലായി പരിമിതപ്പെട്ടിരിക്കുന്നതിനാലും ഇതുപോലുള്ള ആചരണങ്ങൾ വിപുലമായ തോതിലുണ്ടാകില്ല. അതേസമയം പേരൻറ്സ് ഡേ പോലുള്ള ദിനാചരണങ്ങൾ നമ്മുടെ നാട്ടിലും ആവശ്യമാണെന്ന് വിളിച്ചറിയിക്കുന്നതാണ് നിലവിലെ സാമൂഹികാന്തരീക്ഷം. മാതാവിനെ വെട്ടിക്കൊല്ലുന്ന മകനും പിതാവിൻെറ അടിയേറ്റ് മരിക്കുന്ന മകനും വാർത്തകളിൽ അടിക്കടി സ്ഥാനം പിടിക്കുന്നതിലും ദുരവസ്ഥയിലും വലുത് ഇനിയെന്താണ് വരാനിരിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മുമ്പ് കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായിരുന്നു. എന്നാലിന്ന് സ്ഥിതി അങ്ങനെയല്ല. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നു. പുറമെ ശാന്തമെന്ന് തോന്നിക്കുന്ന ഭവനങ്ങളിൽ കഴിയുന്ന മനുഷ്യരോരുത്തരും സഞ്ചരിക്കുന്ന അഗ്നിപർവതങ്ങളാണെന്ന് പലപ്പോഴും വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. ആത്മഹത്യയോ കൂട്ടക്കൊലപാതകമോ നടന്ന ശേഷമായിരിക്കും ഇത്തരം വിവരങ്ങൾ പുറംലോകമറിയുക. അമേരിക്കയിൽ പേരൻറ്സ് ദിനാചരണത്തിൻെറ ഭാഗമായി മാതാപിതാക്കളെ ആദരിക്കുന്ന പതിവുണ്ട്. മക്കൾ അവരെ സമ്മാനങ്ങൾ നൽകി സ്നേഹം പ്രകടിപ്പിക്കും. സത്യത്തിൽ ഇത്തരം പ്രകടനപരതയിൽ ഒരു അർഥവുമില്ല. അത്തരത്തിലൊന്ന് വേണ്ടിവരുന്നുവെന്ന് പറയുന്നതിനേക്കാൾ വലിയ ദുരവസ്ഥ എന്തുണ്ട്. ഒരുപക്ഷെ അവിടങ്ങളിലെ ശിഥിലമായ കുടുംബബന്ധങ്ങളാൽ അത്തരം അവസ്ഥായിരിക്കാം ചുറ്റും കാണുന്നത്. മാതാപിതാക്കളോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിക്കുക തന്നെയാണ് ഈ ദിനംകൊണ്ട് വിവക്ഷിക്കുന്നത്. തങ്ങളുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ മാതാപിതാക്കൾ കുട്ടികളുടെ ഓരോ ആശയും അഭിലാഷവും പൂർത്തീകരിക്കാൻ പെടാപ്പാട് പെടുന്നത് നമുക്ക് ചുറ്റും കാണാം. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാത്തവരും അപൂർവമായി ഉണ്ട്. പല ഘടകങ്ങളാലും അതിലധികവും പിതാക്കന്മാരുമാണ്. പലപ്പോഴും ജീവിതസായാഹ്നത്തിൽ ഇന്ന് പലകുടുംബങ്ങളിലും മാതാപിതാക്കൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഏതു ന്യായീകരണം നിരത്തിയാലും ഒരുകാലത്ത് കേട്ടുകേൾവി മാത്രമായിരുന്ന വൃദ്ധസദനങ്ങൾ നമ്മുടെ പ്രബുദ്ധ കേരളത്തിലും സർവസാധാരണമായി എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഭൂഷണമല്ല. കാരുണ്യപൂർവം വിനയത്തിൻെറ ചിറക് മാതാപിതാക്കൾക്ക് താഴ്ത്തിക്കൊടുക്കുകയെന്ന വിശുദ്ധ ഖുർആൻ വചനത്തിന് വർത്തമാന കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതുമായി ബന്ധപ്പെട്ട പ്രാർഥനയും എടുത്തുപറയേണ്ടതുണ്ട്. 'എൻെറ നാഥാ, കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളർത്തിയപോലെ നീ അവരോട് കരുണ കാണിക്കണമേ.' എത്ര ഉദാത്തമാണ് ഈ പ്രാർഥനയെന്ന് അറിയുക. ഒരിക്കൽ നബിതിരുമേനിയോട് ഒരാൾ ആരാഞ്ഞു. പ്രവാചകരേ, ഞാൻ ഏറ്റവും കൂടുതൽ ഉദാത്തമായി സഹവസിക്കാൻ കടപ്പെട്ടത് ആരാണ്? റസൂലിൻെറ മറുപടി ഉടനുണ്ടായി. നിൻെറ മാതാവിനോട്. സംശയം തീരാതെ അയാൾ രണ്ട് തവണകൂടി ഇതേ ചോദ്യം ആവർത്തിച്ചു. ഓരോ തവണയും പ്രവാചകൻ മാതാവ് എന്ന ഉത്തരംതന്നെ പറഞ്ഞു. നാലാമതും ചോദ്യം ഉന്നയിച്ചപ്പോൾ മാത്രമാണ് നിൻെറ പിതാവിനോടാണെന്ന മറുപടി മുത്തുനബിയിൽ നിന്നുണ്ടായത്. മാതൃത്വത്തിൻെറ മഹത്വം അർഥശങ്കക്കിടയില്ലാതെ മനുഷ്യസമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു മുഹമ്മദ് നബി. അതേസമയം പിതാവിനോട് പുലർത്തേണ്ട സമീപനം ഒട്ടും കുറച്ചു കാണിക്കാതെ വ്യക്തമാക്കാനും പ്രവാചക ശ്രേഷ്ഠൻ തയാറായെന്ന കാര്യം തിരിച്ചറിയണം. മാതാപിതാക്കളോടുള്ള മക്കളുടെ ഉത്തരവാദിത്വത്തിലേക്കുള്ള മഹത്തായ ചൂണ്ടുപലകയാണ് ഈ നബിവചനം. ഹിന്ദുമത ദർശനത്തിലാകട്ടെ പൊതുവെ മാതാപിതാക്കളെ കുറിച്ച് പറയുേമ്പാൾ ഏറ്റവും ആദ്യം കടന്നുവരുന്നത് മാതാ പിതാ ഗുരു ദൈവം എന്ന പ്രചുര പ്രചാരം നേടിയ ആപ്തവാക്യമാണ്. ആത്യന്തികമായ ദൈവസങ്കൽപത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളായാണ് അതിനെ വിവക്ഷിക്കുന്നത്. ആത്മബോധത്തോടെയുള്ള ജീവിതയാത്ര സത്യത്തേയും ഈശ്വരനേയും തേടുന്ന ഒന്നാവുകയാണെങ്കിൽ സ്വഗൃഹത്തിലേക്കുള്ള മടക്കയാത്രയായി അതിനെ കണക്കാക്കണം. അങ്ങനെയെങ്കിൽ അതിൽ ആദ്യസ്ഥാനം മാതാവിനാണ്. രണ്ടാമത്തേത് പിതാവിനും. മൂന്നാമത്തേത് ഗുരുവിനും. അങ്ങനെ ക്രമാനുഗതമായി അവസാനമായി എത്തിച്ചേരേണ്ട സ്ഥാനമാണ് ദൈവം. 'കുടുംബങ്ങൾ അവരുടെ പ്രാർഥനാ ജീവിതത്തിലൂടെയും സ്നേഹത്തിലൂടെയും യഥാർഥ മാനുഷികവളർച്ചയുടെ കൂടുതൽ പ്രകടമായ പാഠശാലകളായിത്തീരട്ടെ'. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ ആഗസ്റ്റിലെ പ്രാർഥനാ നിയോഗമായി വിശ്വാസികൾക്ക് നൽകുന്നത് കുടുംബത്തിന് വേണ്ടി പ്രാർഥിക്കാനാണ്. പ്രാർഥനയും സ്നേഹവുമാകുന്ന ജീവിതത്തിലൂടെ മനുഷ്യൻെറ വളർച്ചയെ സാധ്യമാക്കിയെടുക്കാമെന്ന് ഓര്‍മപ്പെടുത്തുന്ന പാപ്പാ യഥാർഥ മനുഷ്യ വികസനത്തി‍ൻെറ പാഠശാലകളായി ഓരോ കുടുംബവും രൂപാന്തരപ്പെടാൻ ദൈവത്തോടു അപേക്ഷിക്കണമെന്നാണ്  ആഹ്വാനം ചെയ്യുന്നത്. കുടുംബങ്ങൾ എങ്ങനെയാണ് മാനവവളർച്ചയുടെ മകുടോദാഹരണങ്ങളാകണമെന്ന് വ്യക്തമാക്കുന്നതിലൂടെ അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത് മാതാപിതാക്കളോടുള്ള സ്നേഹാദരംതന്നെയാണ്. ശ്രീബുദ്ധൻ സാധാരണക്കാർക്കായി ഉപദേശിച്ച മഹാമംഗള സൂക്തത്തിൽ നാലാം ശ്ലോകത്തിൽ മാതാപിതാക്കളെ സേവിക്കേണ്ട കാര്യം എടുത്തു പറയുന്നുണ്ട്.'മാതാപിതാക്കളെ സേവിക്കുക, ഭാര്യയെയും കുട്ടികളെയും പരിപാലിക്കുക, യാതൊരുവിധ തെറ്റായ പ്രവൃത്തികളും ചെയ്യാതിരിക്കുക, ഇത് ഉത്തമമായ മംഗള കാര്യമാകുന്നു.' എന്തൊക്കെയാണ് ഉത്തമമായ മംഗള കാര്യങ്ങളെന്ന് ശിഷ്യർ ചോദിച്ചപ്പോൾ ഗൗതമ ബുദ്ധൻ ചൊല്ലിയ സൂക്തമാണ് മഹാമംഗള സൂക്രമെന്ന പേരിൽ അറിയപ്പെടുന്നത്. വി.ആർ. രാജമോഹൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story