Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PM GMT Updated On
date_range 20 July 2020 11:58 PM GMTകടലാക്രമണ പ്രതിരോധ പ്രവർത്തനം നടക്കുന്നില്ല -ധീവരസഭ
text_fieldsbookmark_border
ആലപ്പുഴ: കേരള തീരത്ത് കടലാക്രമണം രൂക്ഷമായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയോ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നില്ലെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ. 2018-19ലെ ബജറ്റിൽ 300 കോടിയും 2019-20ൽ 227 കോടിയും വകയിരുത്തിയിട്ട് 10 ശതമാനം പോലും ചെലവഴിച്ചില്ല. കിഫ്ബിയിൽനിന്നുള്ള 396 കോടി അടക്കം 408 കോടിക്ക് അംഗീകാരം കിട്ടിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. കടലാക്രമണത്തിൽ വീടും സ്ഥലവും നേരത്തേ നഷ്ടപ്പെട്ട 159 കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിച്ചില്ല. ഈ സ്ഥിതി തുടർന്നാൽ കടലാക്രമണം മൂലം തീരദേശം പൂർണമായും ഇല്ലാതാകും. കരിമണൽ ഖനനം പൂർണമായും നിർത്തി പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കണമെന്നും പുനരധിവാസ പ്രവർത്തനം നടത്തണമെന്നും ധീവരസഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story