Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTമെഡിക്കൽ-ഡെൻറൽ പി.ജി പ്രവേശന സംവരണം: പിന്നാക്കവിരുദ്ധ നയം തിരുത്തണം -മെക്ക
text_fieldsbookmark_border
മെഡിക്കൽ-ഡൻെറൽ പി.ജി പ്രവേശന സംവരണം: പിന്നാക്കവിരുദ്ധ നയം തിരുത്തണം -മെക്ക കൊച്ചി: മെഡിക്കൽ, ഡൻെറൽ പി.ജി പ്രവേശനത്തിന് 70 ശതമാനമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ഒമ്പതുശതമാനവും 20 ശതമാനം മാത്രമുള്ള മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനവും സംവരണം നിശ്ചയിച്ച സംസ്ഥാന സർക്കാർ തീരുമാനം മുന്നാക്ക പ്രീണനവും പിന്നാക്കേദ്രാഹവുമാണെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. പ്രഫഷനൽ കോഴ്സ് പ്രവേശനത്തിന് നിലവിലെ സംവരണം പിന്നാക്ക വിഭാഗങ്ങൾക്ക് 30 ശതമാനം, പട്ടികവിഭാഗത്തിന് 10, മുന്നാക്ക വിഭാഗങ്ങൾക്ക് 10 എന്നിങ്ങനെയാണ്. ഒരു വ്യാഴവട്ടമായി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒ.ബി.സി.ക്ക് 27 ശതമാനം സംവരണം അനുവദിച്ച് തുടങ്ങിയിട്ട്. എന്നാൽ, കേരളത്തിൽ ഇപ്പോഴും മെഡിക്കൽ, ഡൻെറൽ പി.ജി കോഴ്സുകൾക്ക് ഒമ്പതുശതമാനം മാത്രമാണ്. അതേസമയം രണ്ടുവർഷം പോലും തികയാത്ത മുന്നാക്ക സമുദായ സംവരണം (ഇ.ഡബ്ല്യു.എസ് ക്വാട്ട) പത്തുശതമാനം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറിന് അതിജാഗ്രതയും പ്രകാശവേഗതയുമാണെന്ന് യോഗം വിലയിരുത്തി. ക്രീമിലെയർ മാനദണ്ഡം പരിഷ്കരിച്ച് ശമ്പള വരുമാനംകൂടി കണക്കിലെടുത്ത് പിന്നാക്ക വിഭാഗങ്ങളെ പുറന്തള്ളാനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാറിന് നിവേദനം നൽകും. പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറിൻെറ നിസ്സംഗതയിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ് പ്രഫ. ഇ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എൻ.കെ. അലി റിപ്പോർട്ടും സി.ബി. കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. എം.എ. ലത്തീഫ്, എ.ഐ. മുബീൻ, കെ.എം. അബ്ദുൽകരീം, എ.എസ്.എ. റസാഖ്, സി.എച്ച്. ഹംസ, എൻ.സി. ഫാറൂഖ് എൻജിനീയർ, ടി.എസ്. അസീസ്, ഡോ. പി. നസീർ, എ. മഹ്മൂദ്, അബ്ദുൽസലാം ക്ലാപ്പന തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story