Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫോർട്ട്കൊച്ചി -വൈപ്പിൻ...

ഫോർട്ട്കൊച്ചി -വൈപ്പിൻ റോ റോ സർവിസ് ഇന്ന് പുനരാരംഭിക്കും

text_fields
bookmark_border
ഫോർട്ട്കൊച്ചി: യാത്രക്കാരിൽ രണ്ടുപേർക്ക് കോവിഡ് സ്വീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച ഫോർട്ട്കൊച്ചി -വൈപ്പിൻ റോ റോ സർവിസ് ചൊവ്വാഴ്ച പുനരാരംഭിക്കും. നിരീക്ഷണത്തിലിരുന്ന രോഗി മൂന്ന് ദിവസങ്ങളിലായി റോ റോയിൽ യാത്ര ചെയ്തതിനെ തുടർന്ന് ആ ദിവസങ്ങളിൽ ഉണ്ടായിരുന്ന ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ സർവിസ് താൽക്കാലികമായി നിർത്തിയത്. ആകെ 39 ജീവനക്കാരാണ് റോറോയിലുള്ളത്. ഇതിൽ പകുതിയിലേറെ പേർ നിരീക്ഷണത്തിൽ പോകേണ്ടി വന്നു. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ ഒരു റോ റോ വെസലാണ് സർവിസ് നടത്തുക. പുതിയ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്​. രാവിലെ 6.40ന് വൈപ്പിനിൽനിന്ന്​ ഫോർട്ട്​കൊച്ചിയിലെത്തുന്ന വെസലും ജെട്ടിയും അണുമുക്തമാക്കും. തുടർന്നായിരിക്കും സർവിസ് പുനരാരംഭിക്കുക. ലോക്ഡൗണിന് ശേഷം റോ റോ സർവിസ് ആരംഭിച്ചപ്പോൾ തന്നെ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്ത് കൂടുതൽ സുരക്ഷ നടപടികൾ ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. സർവിസ് നിർത്തിവെച്ചതോടെ ഇരുകരകളിലേക്കും യാത്ര ചെയ്യേണ്ടവർ നഗരം ചുറ്റിയാണ് പോയിരുന്നത്. ഇത് സമയ നഷ്​ടത്തിന് പുറമേ സാമ്പത്തിക നഷ്​ടത്തിനുമിടയാക്കി. ബോട്ട് സർവിസ് കൂടി ആരംഭിച്ചാൽ മാത്രമേ സാമൂഹിക അകലം പാലിച്ചുള്ള യാത്ര നടപ്പാകൂവെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു പള്ളുരുത്തി: കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറേയുടെ നേതൃത്വത്തിൽ ചെല്ലാനത്തെ കോവിഡ് ബാധിത പ്രദേശത്ത് അരിയും പച്ചക്കറിയും പലവ്യഞ്ജനവും വിതരണം ചെയ്തു. ചെല്ലാനത്തെ 15, 16 വാർഡുകളിലെ 200 ഓളം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. മട്ടാഞ്ചേരി അസി.കമീഷണർ ജി.ഡി. വിജയകുമാർ, കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂം അസിസ്​റ്റൻറ് കമീഷണർ എസ്.ടി. സുരേഷ് കുമാർ, എറണാകുളം എ.സി.പി. കെ. ലാൽജി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story