Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമിശ്രവിവാഹിതരായ...

മിശ്രവിവാഹിതരായ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
ചെങ്ങന്നൂർ: മിശ്രവിവാഹിതരായ യുവദമ്പതികൾ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. അടൂർ പന്തളം കുരമ്പാല പറന്തൽ ഊനംകൂട്ടുവിളയിൽ വീട്ടിൽ പരേതരായ കുഞ്ഞുപിള്ള-ജഗദമ്മ ദമ്പതികളുടെ മകനും പെയിൻറിങ് തൊഴിലാളിയുമായ ജിതിൻ ജേക്കബ് (30), മാവേലിക്കര തഴക്കര വഴുവാടി വെട്ടിയാർ, ഒമ്പതാം വാർഡിൽ തുളസി ഭവനത്തിൽ തുളസീദാസ്‌-സുശീല ദമ്പതികളുടെ മകൾ ദേവിക ദാസ് (18) എന്നിവരെയാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. ചെന്നിത്തല-തൃപ്പെരുന്തുറ കിഴക്കേവഴി 14ാം വാർഡിൽ കമ്യൂണിറ്റി ഹാളിനു സമീപത്തെ രാജൻ തോമസിൻെറ ഉടമസ്ഥതയിലുള്ള ചാക്കോശ്ശേരിൽ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഏഴു മാസമായി പെയിൻറിങ് കരാറുകാരൻെറ കീഴിൽ ജോലി ചെയ്തുവരുകയായിരുന്നു ജിതിൻ. ജോലിക്ക്  എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് ജിതിൻ തൂങ്ങിനിൽക്കുന്നതും ദേവിക കട്ടിലിൽ കമഴ്ന്നുകിടക്കുന്നതായും കണ്ടത്. യുവതി രണ്ടുമാസം ഗർഭിണിയായിരുന്നു. ദേവികയെ പ്ലസ് വൺ പഠിക്കുമ്പോഴാണ് പ്രണയിക്കുന്നത്. പിന്നീട് ഇരുവരും ഒളിച്ചോടി. പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ഇരുവരെയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കുട്ടിക്ക് ജിതിനോടൊപ്പം ജീവിക്കണമെന്ന താൽപര്യമറിയിച്ചതിനാൽ വിവാഹപ്രായം ആകുന്നതുവരെ ആലപ്പുഴ മഹിളാമന്ദിരത്തിലേക്ക് അയച്ചു. മേയ് ആറിനു പന്തളം സബ് രജിസ്ട്രാർ ഓഫിസിൽവെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ദേവിക തൂങ്ങിമരിച്ചതിനെ തുടർന്ന് ഭർത്താവും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരി, മാവേലിക്കര തഹസിൽദാർ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, മാന്നാർ സി.ഐ സി. ബിനു, എസ്.ഐ കെ.എൽ. മഹേഷ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാസ്, സയൻറിഫിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story