Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെട്രോളിയം ചോർച്ച...

പെട്രോളിയം ചോർച്ച അടച്ചു; ജല വിതരണം തുടങ്ങി

text_fields
bookmark_border
പെട്രോളിയം ചോർച്ച അടച്ചു; ജല വിതരണം തുടങ്ങി
cancel

കൊച്ചി: പൈപ്പ്ലൈനിൽ പെട്രോളിയം കലർന്നതിനെത്തുടർന്ന് നഗരത്തിലെ വൈറ്റിലയുൾെപ്പടെയുള്ള മേഖലകളിൽ രണ്ടുദിവസമായി തുടർന്ന കുടിവെള്ള പ്രശ്നത്തിന് ഒടുവിൽ പരിഹാരം. പെട്രോളിയം പുറത്തേക്ക് കലരാനിടയാക്കിയ ബി.പി.സി.എൽ പൈപ്പ്ലൈനിലെ ചോർച്ച കണ്ടെത്തി അടക്കുകയും ജല അതോറിറ്റി പൈപ്പ്ലൈൻ ശുദ്ധീകരിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് കുടിവെള്ള വിതരണം താൽക്കാലികമായി നിർത്തിവെച്ച വൈറ്റില, ചമ്പക്കര, കടവന്ത്ര, പൊന്നുരുന്നി, തൈക്കൂടം, പേട്ട, വൈറ്റില ഹബ് തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം പുനഃസ്ഥാപിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് ഈ പ്രദേശങ്ങളിൽ സാധാരണപോലുള്ള വെള്ളം കിട്ടിത്തുടങ്ങിയത്. 48 മണിക്കൂറിനുശേഷമാണ് ആയിരക്കണക്കിന് വീടുകളിലേക്ക് കുടിവെള്ളമെത്തിയത്.

പൊന്നുരുന്നി റെയിൽേവ പാലത്തിനുകീഴെയുള്ള പൈപ്പ്ലൈൻ റോഡിലാണ് ബി.പി.സി.എൽ പൈപ്പ്ലൈനും ജലഅതോറിറ്റിയുടെ പൈപ്പ്ലൈനും പരസ്പരം കുറുകെ വരുന്നത്. ഈ ഭാഗത്ത് ബി.പി.സി.എല്ലിെൻറ നേതൃത്വത്തിൽ ശനിയാഴ്ച പകൽ മുഴുവൻ നീണ്ട പരിശോധന നടത്തിയെങ്കിലും ചോർച്ച കണ്ടെത്താനോ പരിഹരിക്കാനോ ആയില്ല. രാത്രി നിർത്തിവെച്ച പരിശോധന ഞായറാഴ്ച പുലർച്ച വീണ്ടും തുടങ്ങി. തുടർന്ന് രാവിലെ 11ഓടെയാണ് ബി.പി.സി.എൽ പൈപ്പ്ലൈനിലെ ചോർച്ച കണ്ടെത്തിയത്. താരതമ്യേന വളരെ ചെറിയ ചോർച്ചയായിരുന്നു ഇതെന്നും ഏറെ വൈകാതെ അടെച്ചന്നും ബി.പി.സി.എൽ അധികൃതർ വ്യക്തമാക്കി.

അമ്പലമുകളിലെ ബി.പി.സി.എൽ റിഫൈനറിയിൽനിന്ന് എറണാകുളത്തെ പോർട്ട് ട്രസ്റ്റിനുകീഴിലെ ടാങ്കർ ബെർത്തുകളിലേക്ക് ഹൈഡ്രോകാർബൺ എത്തിക്കുന്ന പൈപ്പ്ലൈനാണ് ഇതുവഴി കടന്നുപോവുന്നത്. ഏഴോളം പൈപ്പുള്ളതിൽ ഒന്നിലാണ് ചോർച്ചയുണ്ടായത്. തുടർന്ന് പെട്രോളിയം കടത്തൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇനി കൂടുതൽ പരിശോധനകൾക്കുശേഷമേ ഇതുവഴി പെട്രോളിയം പ്രസരണം പുനഃസ്ഥാപിക്കൂ. ഇതിനിടെ, നിലവിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെപോലെ രുചിവ്യത്യാസമോ മണമോ ഒന്നുമില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കുടിവെള്ളത്തിൽ അസാധാരണ രുചിവ്യത്യാസം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കൂട്ടത്തോടെ പരാതി നൽകിയതിനെത്തുടർന്നാണ് വെള്ളിയാഴ്ച വൈകീട്ട് ആേറാടെ കുടിവെള്ള വിതരണം നിർത്തി പരിശോധന നടത്തിയത്. വൈറ്റില ജനതയുൾെപ്പടെ ചില ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തിയിരുന്നു. നിലവിൽ ശുദ്ധജലമാണ് എത്തുന്നതെങ്കിലും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petroleum leak
News Summary - Petroleum leak closed; Water supply started
Next Story