Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 12:06 AM GMT Updated On
date_range 6 Feb 2021 12:06 AM GMTകോവിഡ് വ്യാപനം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതർ Leed
text_fieldsbookmark_border
എൽദോ എബ്രഹാം എം.എൽ.എക്ക് കോവിസ് പോസിറ്റിവ് മൂവാറ്റുപുഴ: മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി. എം.എൽ.എക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ അറുപതോളം പേരാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. 23 പേർ ജനറൽ ആശുപത്രിയിൽ മാത്രം ചികിത്സയിൽ കഴിയുന്നുണ്ട്. രണ്ടുദിവസം മുമ്പ് പനി ബാധിച്ച് ചികിത്സ തേടിയ എൽദോ എബ്രഹാം എം.എൽ.എക്ക് വെള്ളിയാഴ്ചയാണ് കോവിഡ് പോസിറ്റിവായത്. കോവിഡ് ലക്ഷണങ്ങൾ കണ്ടാലും പലരും പരിശോധനക്ക് തയാറാകുന്നിെല്ലന്ന് എം.എൽ.എ പറഞ്ഞു. രോഗലക്ഷണമുള്ള നിരവധിപേർ ടെസ്റ്റുകൾ നടത്താതെ വീടുകളിൽ ഒതുങ്ങിക്കൂടുകയാണ്. ഇത് വ്യാപനത്തിന് കാരണമാകുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടുന്നതും വ്യാപകമാണ്. ബസുകളിലടക്കം ഇതാണ് സ്ഥിതി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദേശമുള്ളപ്പോഴും മുന്നറിയിപ്പ് മാത്രം നൽകി നടപടികളിലേക്ക് നീങ്ങാതെ പൊലീസ് കൈകഴുകുകയാണ്. അന്തർ സംസ്ഥാന തൊഴിലാളികൾ മാസ്ക് പോലും ഇല്ലാതെയാണ് ജോലിക്കെത്തുന്നത്. നഗരത്തിലെ വെള്ളൂർകുന്നം, ഇ.ഇ.സി മാർക്കറ്റ്, കീച്ചേരിപ്പടി, പോസ്റ്റ് ഓഫിസ് ജങ്ഷനുകളിലെ തൊഴിൽ ഇടപാട് കേന്ദ്രങ്ങളിൽ എത്തുന്ന അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില സാമൂഹിക സംഘടനകൾ രംഗത്തുവന്നിരുന്നു. രാവിലെ അഞ്ചുമുതൽ എട്ടുമണി വരെയാണ് തൊഴിലന്വേഷിച്ച് ഈ കേന്ദ്രങ്ങളിൽ കൂട്ടംകൂടുന്നത്. കൂട്ടംകൂടി നിൽക്കുന്നതും പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നതും ആരോഗ്യഭീഷണിക്ക് കാരണമായതിനാൽ നഗരസഭയും പൊലീസും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇന്നലെ വീണ്ടും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story