Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:18 AM GMT Updated On
date_range 9 Feb 2022 12:18 AM GMTഅഹ്മദാബാദ് സ്ഫോടന പരമ്പര കേസ്: വിധി 13 വർഷത്തിനു ശേഷം
text_fieldsbookmark_border
അഹ്മദാബാദ്: 49 പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക കോടതി കണ്ടെത്തിയ 2008ലെ അഹ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വിധി വരുന്നത് 13 വർഷത്തിനു ശേഷം. 2021 സെപ്റ്റംബറിലാണ് 77 പ്രതികൾക്കെതിരെ വിചാരണ പൂർത്തിയായത്. ഐ.പി.സി 302 (കൊലപാതകം), 307 (വധശ്രമം), 121(എ) രാജ്യത്തിനെതിരെ യുദ്ധംചെയ്യൽ, 124(എ) (രാജ്യദ്രോഹം), യു.എ.പി.എയിലെ ഭീകരവാദ പ്രവർത്തന നിരോധന വകുപ്പായ 16(1)(എ)(ബി) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ പ്രഖ്യാപിക്കുക. നാലുപേർക്കെതിരെ പിന്നീട് കേസെടുത്തെങ്കിലും ഇവർക്കെതിരായ വിചാരണ തുടങ്ങിയിട്ടില്ല. ഇതിൽ ഇന്ത്യൻ മുജാഹിദീൻ നേതാവായി അറിയപ്പെടുന്ന യാസീൻ ഭട്കലുമുണ്ട്. സ്ഫോടന പരമ്പര ഭീകരവാദ പ്രവർത്തനമാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 547 വ്യത്യസ്ത കുറ്റപത്രങ്ങളും സമർപ്പിച്ചു. 1,163 സാക്ഷികളെ വിസ്തരിച്ചു. കേസിൽ തടവിലുള്ള എല്ലാ പ്രതികളും വിവിധ ജയിലുകളിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി. ശിക്ഷ വിധിക്കുന്ന ബുധനാഴ്ചയും പ്രതികൾ വെർച്വലായി കോടതിയിലെത്തും. സ്ഫോടനത്തിനു പിന്നാലെ സൂറത്തിലെ പല ഭാഗങ്ങളിൽനിന്നായി 29 ബോംബുകളും കണ്ടെടുത്തു. കേസിൽ പങ്കുണ്ടെന്ന് കരുതുന്ന ദമ്പതികൾ പാകിസ്താനിൽ ഒളിവിൽ കഴിയുന്നതായും കരുതുന്നു. ഇപ്പോൾ കുറ്റമുക്തരായവരിൽ മൂന്നുപേർ സബർമതി ജയിലിൽനിന്ന് രക്ഷപ്പെടാൻ തുരങ്കമുണ്ടാക്കിയ കേസിലും അറസ്റ്റിലായി. അഹ്മദാബാദ്, തലോജ, ബംഗളൂരു, ജയ്പുർ, ഗയ, ഭോപാൽ എന്നീ ആറ് ജയിലുകളിലായാണ് പ്രതികൾ തടവിൽ കഴിയുന്നത്. ഫോൺകോളുകളാണ് കേസന്വേഷണത്തിൽ പ്രധാനമായും തുണയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ പി.ജി. വഗേല പറഞ്ഞു. ഇപ്പോഴത്തെ ഗുജറാത്ത് പൊലീസ് ഡി.ജി.പി ആശിഷ് ഭാട്ടിയയാണ് അന്ന് ജോയന്റ് കമീഷണർ ആയിരിക്കെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. വ്യത്യസ്ത കാലയളവിൽ ഒമ്പത് ജഡ്ജിമാർ കേസിൽ വാദം കേട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story