Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:04 AM GMT Updated On
date_range 13 Oct 2021 12:04 AM GMTസി.ഐ.എസ്.എഫ് ജവാന്മാർ യാത്രാബത്തക്ക് അർഹെരന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിൻെറ സുരക്ഷാ ഡ്യൂട്ടിയിലുള്ള സി.ഐ.എസ്.എഫ് ജവാന്മാർക്ക് യാത്രാബത്തക്ക് അർഹതയുണ്ടെന്ന് ഹൈകോടതി. നിലവിലെ ടി.എ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ നൽകണമെന്നും ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവിട്ടു. പോർട്ട് ട്രസ്റ്റ് സുരക്ഷാ ഡ്യൂട്ടിയിലുള്ള നൂറിലേറെ സി.ഐ.എസ്.എഫുകാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. വെല്ലിങ്ടൺ ഐലൻഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹരജിക്കാർ ഡ്യൂട്ടിക്കായി സി.ഐ.എസ്.എഫ് യൂനിറ്റിലെത്തിയാൽ ഒൗദ്യോഗിക വാഹനത്തിൽ പോർട്ട് ട്രസ്റ്റിലേക്ക് കൊണ്ടുപോവുകയും തിരിച്ച് യൂനിറ്റിൽ എത്തിക്കുകയുമാണ് നിലവിൽ ചെയ്തുവരുന്നത്. ഒൗദ്യോഗിക യാത്രക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് യാത്രാബത്തക്ക് അർഹതയുണ്ടാവില്ലെന്ന ഏഴാം കേന്ദ്ര ശമ്പള കമീഷൻ റിപ്പോർട്ടിലെ വ്യവസ്ഥപ്രകാരം ഇവർക്ക് യാത്രാബത്ത അനുവദിച്ചിട്ടില്ല. എന്നാൽ, ക്വാർട്ടേഴ്സിൽനിന്ന് യൂനിറ്റിലെത്താൻ സ്വന്തം നിലക്ക് യാത്രാസൗകര്യം വേണ്ടി വരുന്നതിനാൽ യാത്രാബത്ത തടയരുതെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. യാത്രാസൗകര്യം അനുവദിച്ചിരിക്കുന്നതിനാൽ യാത്രാബത്തക്ക് അർഹതയില്ലെന്ന് വ്യക്തമാക്കി സി.ഐ.എസ്.എഫ് ചെന്നൈ സൗത്ത് സോൺ ഐ.ജി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി നൽകിയത്. താമസ സ്ഥലത്തുനിന്ന് സി.ഐ.എസ്.എഫ് യൂനിറ്റിൽ എത്തിയാൽ മാത്രമാണ് യാത്രാസൗകര്യം നൽകുന്നതെന്നും അതിനാൽ, യാത്രാ ബത്തക്ക് ഇവർ അർഹരാണെന്നും വിലയിരുത്തിയാണ് അനുവദിക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story