Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 12:04 AM GMT Updated On
date_range 25 Jan 2021 12:04 AM GMTബൈപാസ് ഉദ്ഘാടനച്ചടങ്ങ് വിവാദം കെട്ടടങ്ങി; ഒഴിവാക്കിയ ജനപ്രതിനിധികളെ ഉൾപ്പെടുത്തി
text_fieldsbookmark_border
Attn: APG thaj1 ഫയൽ ഒഴിവാക്കണം ആലപ്പുഴ: ഈ മാസം 28ന് നടക്കുന്ന ആലപ്പുഴ ബൈപാസ് ഉദ്ഘാടനച്ചടങ്ങിൽ ജില്ലയിലെ എം.പിമാരുടെയും മന്ത്രിമാരുടെയും പേര് ഒഴിവാക്കിയ വിവാദത്തിന് തിരശ്ശീല വീണു. ജനപ്രതിനിധികളായ എല്ലാവരെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയപട്ടിക പുറത്തുവിട്ടതോടെയാണ് വിവാദം കെട്ടടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ. സിങ്, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എ.എം. ആരിഫ് എം.പി, രാജ്യസഭാംഗം കെ.സി. വേണുഗോപാൽ, മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ദേശീയപാത സെക്രട്ടറി ഗിരിധര്‍ അര്‍മാനെ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് എന്നിവരുടെ പേരാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കളർകോട് ജങ്ഷനിൽ ഉച്ചക്ക് ഒന്നിന് വിഡിയോ കോൺഫറൻസ് വഴി ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങ് 2.11ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് നാല് മിനിറ്റ് വീതം സംസാരിക്കാനുള്ള സമയവും അനുവദിച്ചിട്ടുണ്ട്. നേരത്തേ തയാറാക്കിയ കരട് പട്ടികയിൽ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ, എം.പിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെട്ടിരുന്നില്ല. ഇതിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് പുതിയ പട്ടിക തയാറാക്കിയത്. പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്ന ചടങ്ങിൽ സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാറുണ്ട്. എന്നാൽ, കേന്ദ്രമന്ത്രി വിഡിയോ കോൺഫറൻസ് വഴി നടത്തുന്ന ചടങ്ങിൽനിന്ന് സാധാരണ ജനപ്രതിനിധികളെ ഒഴിവാക്കാറില്ല. ഇത്തരം നീക്കത്തിന് പിന്നിൽ രാഷ്ട്രീയമായ ഇടപെടലാണെന്ന് ആരോപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയും മന്ത്രി ജി. സുധാകരനെതിരെയും കെ.സി. വേണുഗോപാൽ എം.പിയും ഡി.സി.സി പ്രസിഡൻറ് എം. ലിജുവും രൂക്ഷവിമർശനം ഉന്നയിച്ച് വാർത്തസമ്മേളനം നടത്തിയിരുന്നു. ഔദ്യോഗികമായി ക്ഷണക്കത്ത് ലഭിച്ച തൻെറയും ജില്ലയിലെ മന്ത്രിമാരുടെയും പേരുകൾ ബൈപാസ് ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് എ.എം. ആരിഫ് എം.പി കത്തും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story