Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെറോയിൻ കൊണ്ടുവന്നത്...

ഹെറോയിൻ കൊണ്ടുവന്നത് ആർക്കുവേണ്ടിയെന്നതിൽ വ്യക്തതയില്ല; അന്വേഷണം വിപുലമാക്കി ഡി.ആർ.ഐ

text_fields
bookmark_border
കൊച്ചി: ലക്ഷദ്വീപിനു സമീപം പുറംകടലിൽനിന്ന് 1,526 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ, ലഹരിമരുന്ന് ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തതയായില്ല. തമിഴ്നാട്ടിലേക്കോ കേരളത്തിലേക്കോ ആകാം ഇത്രയും അളവിൽ മയക്കുമരുന്ന് കടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിന്‍റെ യഥാർഥ ലക്ഷ്യസ്ഥാനവും പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). അതേസമയം, പാകിസ്താനിലെ പഞ്ചസാര മില്ലിന്റെ വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നതെന്ന് കണ്ടെത്തിയതിനാൽ പാകിസ്താനുമായി മയക്കുമരുന്ന് കടത്തിന് ബന്ധമുണ്ടെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചു. പിടിയിലായവരിൽ തിരുവനന്തപുരം സ്വദേശികളായ രണ്ട് മലയാളികളുമുണ്ട്. ലഹരിമരുന്നുമായി പോയ ബോട്ടുകൾ പിടികൂടിയ കടൽപാതയിലൂടെ ശ്രീലങ്കയിലേക്ക് ലഹരിമരുന്നുകൾ കടത്താറുണ്ട്. എന്നാൽ, കസ്റ്റഡിയിലുള്ളവരുടെ കൂട്ടത്തിൽ ശ്രീലങ്കൻ സ്വദേശികളില്ലെങ്കിലും അന്വേഷണസംഘം ഇതിൽ ശ്രീലങ്കൻ ബന്ധം സംശയിക്കുന്നു. സംഘത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സംസ്ഥാനത്തിന് അകത്തും പുറത്തും വിപുലമായ അന്വേഷണമാണ് നടന്നുവരുന്നത്. ഇതിന്‍റെ ഭാഗമായി വിവധിയിടങ്ങളിൽ തിരച്ചിലും നടത്തിവരുന്നു. വിദേശബന്ധവും പരിശോധിക്കുന്നുണ്ട്. മുമ്പ് മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് പിടിയിലായവരെയും അവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷിക്കൽ ആരംഭിച്ചു. അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണവും തുടങ്ങി. ഓരോ കിലോഗ്രാം വീതമുള്ള പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 218 കിലോഗ്രാം ലഹരിമരുന്നാണ് ഡി.ആർ.ഐ പിടികൂടിയത്. വരുംദിവസങ്ങളിൽ കൂടുതൽ പേർ സംഭവത്തിൽ പിടിയിലാവുമെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story