ആലപ്പുഴ: തെരഞ്ഞെടുപ്പുഫലം വന്നാൽ ഏതുകാലത്തും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഒരേയൊരു വസ്തുവേ ഉള്ളൂ. അത് ഏവരുെടയും പ്രിയപ്പെട്ട മധുര പലഹാരമായ ലഡുവാണ്. ഒരു പരസ്യവാചകത്തിൽനിന്ന് 'മനസ്സിൽ ലഡു പൊട്ടി' എന്ന ചൊല്ലുതന്നെ മലയാളികളുടെ മനസ്സിൽ പിറവിയെടുത്തു. തെരഞ്ഞെടുപ്പുഫലം വരുേമ്പാൾ പലരുെടയും മനസ്സിൽ ലഡു പൊട്ടുകതന്നെ ചെയ്യും. സ്വന്തം മുന്നണിയിെലയോ പാർട്ടിയിെലയോ സ്ഥാനാർഥി പരാജയപ്പെടുേമ്പാൾപോലും ചിലരുടെ മനസ്സിൽ ഇങ്ങനെ സംഭവിക്കുക പതിവാണ്. കൃത്യമായി 'പണി' കൊടുത്തതാണ് അതിന് കാരണം.
തങ്ങളുടെ സ്ഥാനാർഥി വിജയിക്കുമെന്ന് കരുതി ലഡുവും പടക്കവും വാങ്ങിവെച്ചവർ നിരാശരാകുന്ന സംഭവങ്ങളും പതിവാണ്. അങ്ങനെ വരുേമ്പാൾ അപ്രതീക്ഷിത വിജയം നേടിയ സ്ഥാനാർഥികളുടെ ആളുകൾ രഹസ്യമായി ചെന്ന് അവ വാങ്ങുന്നതും അപൂർവമായെങ്കിലും സംഭവിച്ചിട്ടുണ്ട്.
മിക്ക ബേക്കറികളും ഇതിനകം ഇലക്ഷൻ സ്പെഷൽ ലഡു നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. തൂക്കത്തിനാണ് വില. ശരാശരി 150 രൂപയാണ് കിലോക്ക് വില.
ഇത്തവണ ഓറഞ്ച്, പച്ച, മഞ്ഞ നിറങ്ങളിലുള്ള കേക്കുകളാണ് തെരഞ്ഞെടുപ്പ് പ്രമാണിച്ച് ന്യൂ ഗുജറാത്തി സ്വീറ്റ്സ് ഉടമ ഹരിക്കുട്ടൻ തയാറാക്കിയിരിക്കുന്നത്.
കിലോക്ക് 160 രൂപയാണ് വില. മിക്കവരും ലഡുതന്നെയാണ് തെരഞ്ഞെടുക്കുന്നത്. അല്ലെങ്കിൽ 140 രൂപയുടെ ജിലേബിക്കാണ് മുൻതൂക്കം. ഇത് രണ്ടും തീർന്നാൽ ഹൽവയും മൈസൂർപാക്കുമൊക്കെയുണ്ട്. ഇതൊന്നും പോരെങ്കിൽ ഗഗനും ദിൽക്കുഷുമൊക്കെകൊണ്ട് തൃപ്തിപ്പെടാൻ തയാറാണ് അണികൾ.