ബാർ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
text_fieldsചാരുംമൂട്: ബാറിൽ ജോലിയിലേർപ്പെട്ടിരുന്ന ജീവനക്കാരനെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചാരുംമൂട്ടിലെ ബാർ ജീവനക്കാരനായ കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട്ടിൽ കിഴക്കതിൽ ശ്രീജിത്തിനെ (32) മർദിച്ച സംഭവത്തിലാണ് നൂറനാട് കിടങ്ങയം അരുൺ നിവാസിൽ അരുൺ കുമാർ (28), പള്ളിക്കൽ പഴകുളം അയത്തിൽ കോണിൽ വീട്ടിൽ അലി മിയാൻ ( 27 ), നൂറനാട് പഴഞ്ഞിയൂർക്കോണം നന്ദനം വീട്ടിൽ മിഥുൻ (29) എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാരുംമൂട് ജങ്ഷന് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൽ കഴിഞ്ഞ 19ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അലിമിയാനും മിഥുനും മദ്യപിക്കാനെത്തുകയും ജീവനക്കാരുമായി മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തുവെന്നാണ് ആരോപണം. ബാറിൽനിന്നു പോയ ഇവർ സുഹൃത്തായ അരുണുമായെത്തി വടിവാൾ ഉപയോഗിച്ച് കൗണ്ടറിലുണ്ടായിരുന്ന ശ്രീജിത്തിനെ ആക്രമിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെട്ടു. സി.ഐ പി. ശ്രീജിത്, എസ്.ഐമാരായ മഹേഷ്, ബാബുക്കുട്ടൻ സി.പി.ഒമാരായ വിഷ്ണു, രഞ്ജിത്ത്, ഇസ്ലാഹ് എന്നിവരുൾപ്പെട്ട സംഘം നൂറനാട്ടുള്ള സ്വകാര്യ ആശുപത്രി പരിസരത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന വടിവാളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.