Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 11:58 PM GMT Updated On
date_range 7 Nov 2020 11:58 PM GMTതദ്ദേശീയം 2020-കുത്തിയതോട് പഞ്ചായത്ത്
text_fieldsbookmark_border
തുറവൂർ: തെരഞ്ഞെടുപ്പിൽ ആർക്കും പിടികൊടുക്കാത്ത പഞ്ചായത്താണ് കുത്തിയതോട്. ഇവിടെ തുടക്കം മുതൽ ഒടുക്കം വരെയും നാടകീയസംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നൽകാതിരുന്നതിനെത്തുടർന്ന് സ്വതന്ത്രയായി മത്സരിച്ച വനിതയെ പ്രസിഡൻറാക്കിയാണ് എൽ.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചത്. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പ്രേമാ രാജപ്പനാണ് പ്രസിഡൻറ്. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നത് രാഷ്ട്രീയ അനിശ്ചിത്വത്തിനും വികസനത്തിനുമൊക്കെ തടസ്സമായിട്ടുണ്ട്. വാർഷിക പദ്ധതി 2015 -_16 പകുതി കഴിഞ്ഞപ്പോഴാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടി തുടർഭരണം തേടിയാണ് എൽ.ഡി.എഫ് പടയൊരുക്കം. അധികാരവടംവലിയിൽ വികസനമുരടിപ്പ് തുറന്നുകാട്ടിയാണ് യു.ഡി.എഫ് പോരിനിറങ്ങുന്നത്. കഴിഞ്ഞതവണത്തെ സീറ്റ് നിലനിർത്താനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. കാർഷികമേഖലക്ക് മുൻതൂക്കം നൽകുന്ന പദ്ധതികൾ, പ്രളയാനന്തര സഹായം, മത്സ്യത്തൊഴിലാളികളുടെയും ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്താൻ സഹായകരമായ പദ്ധതികൾ, പൊതുവിദ്യാലയങ്ങൾ, അംഗൻവാടികൾ എന്നിവയുടെ നവീകരണം, തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കി, പൊതുകുളങ്ങളും തോടുകളും ശുചീകരിച്ചു തുടങ്ങിയവയാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്ന പ്രധാന വികസനനേട്ടങ്ങൾ. ഭരണസമിതി പ്രവർത്തനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിയതിൻെറ നേർക്കാഴ്ച വോട്ടർമാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കാർഷികമേഖലയിൽ നിരവധി പദ്ധതികൾ, മാലിന്യപ്രശ്നം, ആധുനിക ക്രിമറ്റോറിയം, തകർന്ന ഗ്രാമീണ റോഡുകൾ തുടങ്ങിയവ വികസനത്തിൽ ഒന്നും നടപ്പാക്കിയില്ലെന്നാണ് ഇവരുടെ കുറ്റെപ്പടുത്തൽ. കക്ഷിനില ആകെ-16 സി.പി.എം -3 സി.പി.ഐ -4 കോൺഗ്രസ് -5 ബി.ജെ.പി -4 എം.കെ. സുരേഷ് ബാബു കളവംകോടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story