Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTകായംകുളം മണ്ഡലത്തിൽ 121 കോടി ചെലവിൽ എട്ട് പാലം പണിം -മന്ത്രി
text_fieldsbookmark_border
കായംകുളം: മണ്ഡലത്തിൽ 120.7 കോടി ചെലവിൽ സംസ്ഥാന സർക്കാർ എട്ട് പാലങ്ങളാണ് നിർമിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഷാഹിദാർപള്ളി കോസ്മോ ജങ്ഷൻ റോഡിൽ കുരീപ്പുഴ തോടിന് കുറുകെ നിർമിക്കുന്ന പാർക്ക് ജങ്ഷൻ പാലത്തിൻെറ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കായംകുളത്തെ എല്ലാ നിലയിലും പുതുക്കിപ്പണിയുക എന്ന കാഴ്ചപ്പാടാണ് എം.എൽ.എക്കുള്ളതെന്നും മന്ത്രി പറഞ്ഞു. 5.46 കോടി ചെലവിൽ ഏഴര മീറ്റർ കാരിയേജ് വേയും ഒന്നര മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. ഒരു സ്പാനുള്ള പാലത്തിൻെറ ആകെ നീളം 19.60 മീറ്ററാണ്. രൂപഭംഗിക്കായി 27.40മീറ്റർ ഉയരത്തിൽ നാലുഗോപുരവും ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ കുത്തൊഴുക്കാണ് ഈ സർക്കാറിൻെറ കാലത്ത് നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച യു. പ്രതിഭ എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ എൻ. ശിവദാസൻ, കൗൺസിലർമാരായ സജ്‌ന ഷഹീർ, ഷീബദാസ്, കോഓപറേറ്റിവ് സ്പിന്നിങ് മിൽ ചെയർമാൻ എം.എ അലിയാർ, സൂപ്രണ്ടിങ് എൻജിനീയർ പി.ആർ. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. ചിത്രം PRD PHOTO APL kaayamkulam parki PRD PHOTO 2 കായംകുളം പാർക്ക് ജങ്ഷൻ പാലത്തിൻെറ നിർമാണോദ്‌ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story