Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 11:59 PM GMT Updated On
date_range 4 Dec 2020 11:59 PM GMTകാർഷികമേഖലക്ക് പ്രാധാന്യം നൽകി എൽ.ഡി.എഫ് ജില്ല പഞ്ചായത്ത് പ്രകടനപത്രിക
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ താൽക്കാലിക തരിശുനിലങ്ങൾ പൂർണമായും നെൽകൃഷി യോഗ്യമാക്കാനും തരിശുനിലങ്ങളോടൊപ്പം തരിശുപുരയിടങ്ങളും കൃഷിയോഗ്യമാക്കാനുമുള്ള പദ്ധതികൾ തയാറാക്കുമെന്നും എൽ.ഡി.എഫ് ജില്ല പഞ്ചായത്ത് പ്രകടനപത്രിക പറയുന്നു. കഞ്ഞിക്കുഴി പച്ചക്കറികൃഷി, ഓണാട്ടുകര എള്ളുകൃഷി, ഭരണിക്കാവ് വാഴകൃഷി തുടങ്ങിയവയുടെ ഉൽപാദനം മെച്ചപ്പെടുത്തും. കുട്ടനാടൻ കൊഞ്ച്, കരിമീൻ, താറാവ്, മാരാരിക്കുളം വഴുതന, മുട്ടം വരിക്ക തുടങ്ങിയ ആലപ്പുഴ കൈയൊപ്പുള്ള കാർഷിക ഇനങ്ങൾക്ക് പ്രത്യേകം പദ്ധതികൾ തയാറാക്കും. കൃഷിഫാമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ലൈവ് ഫിഷ് മാർക്കറ്റ്, സീഫുഡ് റസ്റ്റാറൻറ് എന്നിവ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പാക്കും. 10,000 വനിതകൾക്ക് ഹോംനഴ്സിങ്ങിൽ പരിശീലനം നൽകാനും വൃക്കരോഗികൾക്കും അവയവ മാറ്റത്തിനും വിധേയരായവർക്കും സഹായം നൽകാനും പദ്ധതിയുണ്ട്. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന പ്രകാശന ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കൈമാറി. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, പ്രദീപ്കുമാർ, സത്യനേശൻ, ഷിബു മണല, തോമസ് കെ. തോമസ്, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story