Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 11:58 PM GMT Updated On
date_range 18 Nov 2020 11:58 PM GMTകാർ തട്ടി മത്സ്യത്തൊഴിലാളിയുടെ മരണം: വാഹനത്തിനായി പൊലീസ് െനട്ടോട്ടത്തിൽ
text_fieldsbookmark_border
അമ്പലപ്പുഴ: കാർ തട്ടി മത്സ്യത്തൊഴിലാളി മരിക്കാനിടയായ സംഭത്തിൽ നിർത്താതെപോയ വാഹനത്തിനായി പൊലീസ് െനട്ടോട്ടത്തിൽ. ലക്ഷങ്ങൾ ചെലവഴിച്ച് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകളിലും ദൃശ്യങ്ങൾ കണ്ടെത്താനായില്ല. പുന്നപ്ര തെക്ക് പഞ്ചായത്ത് 17ാം വാർഡ് അറക്കൽ ജസ്റ്റിനാണ് (ബാബുക്കുട്ടൻ -53) കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്. പായൽകുളങ്ങരയിൽനിന്ന് മത്സ്യബന്ധനം കഴിഞ്ഞ് വരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ അമ്പലപ്പുഴ കച്ചേരിമുക്കിലെ ഡിവൈഡറിനരികിൽ കാർ തട്ടുകയായിരുന്നു. തുടർന്നാണ് അമ്പലപ്പുഴ പൊലീസിൻെറ നേതൃത്വത്തിൽ വാഹനത്തിനായി തിരച്ചിൽ ആരംഭിച്ചത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കാമറയിലെ ദൃശ്യങ്ങൾ പകർത്തുന്നതിന് മോണിറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുടക്കംമുതൽക്കെ പ്രവർത്തിക്കാറില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാതയോരങ്ങളിൽ സ്ഥാപിച്ച കാമറകളിൽനിന്നാണ് പിന്നീട് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. എന്നാൽ, ഈ അപകടത്തിൽ നിർത്താതെ പോയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ കാമറകളിൽനിന്ന് ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. വാഹനം കടന്നുപോയ ഭാഗങ്ങളിലെ കാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. അപകടരഹിത-മാലിന്യരഹിത പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ ദേശിയപാതയോരങ്ങളിൽ 39 ലക്ഷം ചെലവിൽ 38 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ച ത്. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 19 കി.മീ. ദൂരത്തിലുള്ള കാഴ്ചകൾ കണ്ടുപിടിക്കുന്നതിനാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ പലതും പ്രവർത്തിക്കുന്നില്ല. പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, അഞ്ച് ഗ്രാമപഞ്ചായത്ത് ഓഫിസുകൾ, പുന്നപ്ര, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ലഭിക്കത്തക്ക രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി മോണിറ്ററുകൾ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രവർത്തിക്കുന്നില്ല. സിഗ്നൽ സംവിധാനത്തിലെ തടസ്സങ്ങളാണ് കാരണം. കരാർ കമ്പനി ജീവനക്കാർ പലതവണ ശ്രമിച്ചെങ്കിലും ഇത് പരിഹരിക്കാനായില്ല. apl POLICE CAMERA നിർത്താതെപോയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ദേശീയപാതയോരത്തെ കാമറയിൽനിന്ന് പൊലീസ് ശേഖരിക്കാൻ ശ്രമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story