Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2020 11:59 PM GMT Updated On
date_range 12 Nov 2020 11:59 PM GMTസ്ഥാനാർഥിനിർണയത്തിൽ അവഗണന; ഒറ്റക്ക് മത്സരിക്കുമെന്ന് ഐ.എൻ.എൽ
text_fieldsbookmark_border
നാട്ടുപോര് സി.പി.ഐയുടെ പിടിവാശിയാണ് കാരണമെന്ന് ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡൻറ് നിസാറുദ്ദീൻ കാക്കോന്തറ, ജനറൽ സെക്രട്ടറി ബി.അൻഷാദ്, ജില്ല ട്രഷറർ എം.ഡി. രാജൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ചാരുംമൂട് സാദത്ത് എന്നിവർ പറഞ്ഞു. ന്യൂനപക്ഷ മേഖലയിലെ തോറ്റ സീറ്റുകളാണ് അധികവും ആവശ്യപ്പെട്ടത്. എന്നാൽ, അടുത്തിടെ വന്ന ജോസ് കെ. മാണിക്ക് കൊടുക്കുന്ന പരിഗണനപോലും എൽ.ഡി.എഫിൽനിന്ന് കിട്ടിയില്ല. മുന്നണിയിലെ രണ്ടാംകക്ഷിയുടെ പിടിവാശിമൂലമാണ് ചർച്ചകൾ വഴിമുട്ടിയത്. കായംകുളത്ത് സിറ്റിങ് സീറ്റുപോലും നിഷേധിച്ചു. ജില്ല യോഗത്തിൽ ഭാരവാഹികളായ വി.എസ്. ബഷീർ, കെ.മോഹനൻ, വി.പി. ലത്തീഫ്, എം.എച്ച്. ഹനീഫ, ഹബീബുള്ള ഓറാശ്ശേരി, എ.കെ. ഉബൈസ്, എ.ബി. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. സിറ്റിങ് സീറ്റ് നിഷേധിച്ചു; സ്വതന്ത്രയായി മത്സരിക്കും കായംകുളം: സിറ്റിങ് വാർഡ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന െഎ.എൻ.എൽ നേതാവ് സ്വതന്ത്രയായി മത്സരിക്കും. വികസനകാര്യ സമിതി ചെയർപേഴ്സനും െഎ.എൻ.എൽ ജില്ല ജോയൻറ് സെക്രട്ടറിയുമായിരുന്ന ആറ്റക്കുഞ്ഞാണ് 37ാം വാർഡിൽ മത്സരിക്കുന്നത്. ഇടതു മുന്നണിയിൽ നിലനിൽക്കുന്ന സ്റ്റാറ്റസ്കോ ലംഘിച്ചാണ് ലോക്താന്ത്രിക് ജനതാദളിന് വാർഡ് വിട്ടുനൽകിയതെന്ന് ഇവർ ആരോപിച്ചു. െഎ.എൻ.എൽ നേതൃത്വത്തിൻെറ പിടിപ്പുകേടും വാർഡ് നഷ്ടമാകുന്നതിനു കാരണമായി. APL aattakunju photo.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story