Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 11:58 PM GMT Updated On
date_range 23 Oct 2020 11:58 PM GMTപുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ല; കമ്യൂണിസ്‌റ്റ് പാർട്ടി മുന്നേറ്റം തുടരുന്നു -വി.എസ്
text_fieldsbookmark_border
ആലപ്പുഴ: പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്യൂണിസ്‌റ്റ് പാർട്ടിയെ കുഴിച്ചുമൂടിയെന്ന് അഹങ്കരിച്ച ദിവാൻെറ കൺമുന്നിൽ ഒരു ദശാബ്ദത്തിനുശേഷം ലോകചരിത്രം സൃഷ്ടിച്ച് കേരളത്തിൽ അധികാരത്തിൽ വന്നു. ആ മുന്നേറ്റം തുടരുകയാണ്. അമേരിക്കൻ മോഡൽ ഭരണം സ്ഥാപിച്ച് അതുവഴി ഏകാധിപത്യഭരണം കൊണ്ടുവരാനുള്ള നീക്കമാണ് നാടുവാഴി-ദിവാൻ ഭരണകൂടം ആവിഷ്കരിച്ചത്. ഇതിനെതിരെയാണ് കമ്യൂണിസ്‌റ്റ് പാർട്ടി നേതൃത്വത്തിൽ ഐതിഹാസിക പുന്നപ്ര-വയലാർ പ്രക്ഷോഭം നടന്നത്. ദിവാൻ ഭരണത്തിൻെറ കിരാതവേട്ടയിൽ നൂറുകണക്കിന് സമരസഖാക്കൾ ജീവത്യാഗം ചെയ്തു. നിരവധി പോരാളികൾ ജീവിക്കുന്ന രക്തസാക്ഷികളായി. എന്നിട്ടും ഒരു ചുവടുപോലും പിന്മാറാതെ മുന്നേറി. പ്രക്ഷോഭത്തെ ചോരയിൽ മുക്കാൻ ദിവാന് കഴിഞ്ഞു. എന്നാൽ, പുന്നപ്ര-വയലാർ സമരസേനാനികൾ ഉയർത്തിയ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' മുദ്രാവാക്യം സാക്ഷാത്കരിച്ചു. ദിവാൻ നാടുവിട്ടു. സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കപ്പെട്ടു. നാടിൻെറ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവത്യാഗം ചെയ്‌ത പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണക്കുമുന്നിൽ ആദരാഞ്ജലി അർപ്പിക്കുെന്നന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story