Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്ഘാടനം...

ഉദ്ഘാടനം കഴിഞ്ഞെങ്കിലും തുറക്കാതെ ആധുനിക മത്സ്യച്ചന്ത

text_fields
bookmark_border
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിലെ ആധുനിക മത്സ്യമാർക്കറ്റ് തുറന്നുപ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലമേൽ പഞ്ചായത്തിൽ കെ.പി റോഡരികിൽ ആദിക്കാട്ടുകുളങ്ങരയിൽ തീരദേശ വികസന കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആധുനിക മത്സ്യച്ചന്ത 2019 ആഗസ്​റ്റിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും മാർക്കറ്റ് തുറന്നുപ്രവർത്തിപ്പിക്കാനുള്ള നടപടികളുണ്ടായില്ല. 2013 നവംബറിലാണ് സംസ്ഥാന തീരദേശ വികസന കോർപറേഷനും നാഷനൽ ഫിഷറീസ് ഡെവലപ്മൻെറ് ബോർഡും ചേർന്ന് 1.78 കോടി ചെലവഴിച്ച് ആധുനിക മത്സ്യമാർക്കറ്റി​ൻെറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. രണ്ടുനിലളുള്ള കെട്ടിടത്തി​ൻെറ പണി പൂർത്തീകരിച്ചെങ്കിലും ഉദ്ഘാടനം നടത്താത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് ഉദ്ഘാടനം നടത്തിയെങ്കിലും കച്ചവടക്കാർക്ക് മാർക്കറ്റ് തുറന്നുകൊടുക്കാൻ അധികാരികൾ തയാറായില്ല. മൊത്തവ്യാപാരികൾ കടപ്പുറത്തുനിന്ന്​​ ശേഖരിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള വലിയ ഫ്രീസറുകൾ, ഐസ് പ്ലാൻറ്, തൊഴിലാളികൾക്ക് വിശ്രമമുറികൾ, ആധുനിക മാലിന്യ സംസ്കരണ യൂനിറ്റ്, ആവശ്യത്തിനുള്ള ശൗചാലയങ്ങൾ, വാഹന പാർക്കിങ് ഏരിയ എന്നിവയെല്ലാം സജ്ജീകരിച്ച മത്സ്യ വിപണനകേന്ദ്രമാണിത്. എന്നാൽ, മലിനജല സംസ്കരണ കേന്ദ്രവും ഐസ് പ്ലാൻറും സ്ഥാപിച്ചാൽ മാത്രമേ പൂർണമായും പ്രവർത്തനസജ്ജമാക്കാൻ കഴിയൂ. എന്നാൽ, കരാറുകാരൻ പണി നിർത്തിപ്പോയതിനാലും പണി നീണ്ടുപോയതിനാലും ഇതിനുവേണ്ട ഫണ്ട് എവിടെനിന്ന്​ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. കുഴൽക്കിണർ നിർമിച്ചെങ്കിലും മോട്ടോർ സ്ഥാപിക്കാത്തതിനാൽ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. തുടക്കംമുതൽ അഴിമതി ആരോപണങ്ങളും സ്വകാര്യ വ്യക്തിയുടെ കോടതി ഇടപെടലും കാരണം ഇഴഞ്ഞുനീങ്ങിയ നിർമാണം വർഷങ്ങൾ കഴിഞ്ഞാണ് പൂർത്തിയായത്. ധിറുതിപിടിച്ചാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. apl THURAKKAATHA MARKET നിർമാണപ്രവർത്തനം പൂർത്തിയായ ആദിക്കാട്ടുകുളങ്ങരയിലെ മത്സ്യ വിപണനകേന്ദ്രത്തി​ൻെറ പ്രധാന കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story