Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 11:59 PM GMT Updated On
date_range 11 Oct 2020 11:59 PM GMTമാതാവിെൻറ വേർപാടറിയാതെ ജമാൽ യാത്രയായി
text_fieldsbookmark_border
മാതാവിൻെറ വേർപാടറിയാതെ ജമാൽ യാത്രയായി ആറാട്ടുപുഴ: ജമാലിൻെറ വേർപാടിൽ വേദനിച്ച് തൃക്കുന്നപ്പുഴ ഗ്രാമം. ഫ്രണ്ട്സ് ഡെക്കറേഷൻ എന്ന പേരിൽ പന്തൽ നിർമാണരംഗത്ത് പ്രശസ്തനായ തൃക്കുന്നപ്പുഴ തട്ടാരുടങ്ങ് ജമാലിൻെറ (63) മരണമാണ് നാടിൻെറ മുഴുവൻ വേദനയാകുന്നത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 26നാണ് ആലപ്പുഴ മെഡിക്കൽ പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ആറിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവായെങ്കിലും ഞായറാഴ്ച രാവിലെ മരണപ്പെട്ടു. ന്യൂമോണിയ ഗുരുതരമായതാണ് മരണകാരണം. കഴിഞ്ഞ ആറിനാണ് മാതാവ് ഖദീജാബീവി (87) കോവിഡ് ബാധിച്ച് മരിച്ചത്. മരണവിവരം ഇദ്ദേഹം അറിഞ്ഞിരുന്നില്ല. ജമാലിൻെറ കുടുംബത്തിൽ മറ്റ് അഞ്ചുപേർക്കുകൂടി കോവിഡ് ബാധിച്ചിരുന്നു. മൂന്നുപേർക്ക് രോഗം ഭേദമായി. കേരളത്തിലെ പേരുകേട്ട പന്തൽ നിർമാണസ്ഥാപനമാണ് ജമാലിേൻറത്. തൻെറ തൊഴിൽ മേഖലയിൽ ആളുകളോട് കാട്ടിയ മാന്യമായ ഇടപെടലും വിട്ടുവീഴ്ചയും കാരുണ്യവുമാണ് ജമാലിനെ നാട്ടുകാർക്ക് പ്രിയങ്കരനാക്കിയത്. മലയാലപ്പുഴ, ചെറുകോൽ, ചെട്ടികുളങ്ങര, ഓച്ചിറ, കാട്ടിൽ മേക്കതിൽ, മുക്കുമ്പുഴ, തൃക്കുന്നപ്പുഴ ധർമശാസ്ത തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്കെല്ലാം ഫ്രണ്ട്സ് ഡെക്കറേഷനാണ് സ്ഥിരമായി പന്തലിടുന്നത്. മൂത്തേരിൽ ജങ്ഷനിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ ഭൂമി വിട്ടുനൽകിയതടക്കം കാരുണ്യ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയാണ് ഇദ്ദേഹം നൽകിയത്. കോവിഡിൻെറ തുടക്കത്തിൽ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ കൈകഴുകുന്നതിന് സ്ഥാപിച്ച ടാങ്കുകളും ടാപ്പുകളും ഏറെയും ജമാൽ സൗജന്യമായി നൽകിയതാണ്. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി വാഹന പരിശോധനക്ക് നിയോഗിച്ച പൊലീസുകാർക്ക് റോഡരികിൽ ഇദ്ദേഹം നിർമിച്ചുനൽകിയ പന്തലും അതിനുള്ളിൽ സ്ഥാപിച്ച കൂളറും ഏറെ ആശ്വാസമായിരുന്നു. ഹരിപ്പാട് നഗരസഭയുടെ ഉദ്ഘാടനപരിപാടിക്ക് പന്തലിടുന്നതിന് പോയപ്പോഴാണ് കോവിഡ് ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story