Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറവന്യൂ വകുപ്പിെൻറ...

റവന്യൂ വകുപ്പിെൻറ അനുമതിയില്ല; ലൈഫ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു

text_fields
bookmark_border
റവന്യൂ വകുപ്പിൻെറ അനുമതിയില്ല; ലൈഫ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു ചെങ്ങന്നൂർ: റവന്യൂ വകുപ്പിൻെറ അനുമതിയില്ലാത്തതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടിനു അപേക്ഷ നൽകിയ ഗുണഭോക്താക്കൾ ത്രിശങ്കു സ്വർഗത്തിൽ. ചെങ്ങന്നൂർ റവന്യൂ ഡിവിഷൻ പരിധിയിലുള്ളവർക്കാണ് അനുമതി ലഭിക്കാത്തതു കാരണം വീട് നിർമാണം ആരംഭിക്കാൻ കഴിയാത്തത്. മൂന്ന് സെൻറ് വസ്തുവാക്കുന്നതിന് ജനറൽ വിഭാഗത്തിന് രണ്ടു ലക്ഷവും പട്ടികജാതിക്കാർക്ക് രണ്ടേകാൽ ലക്ഷവും -വീടിനായി നാല് ലക്ഷവും രൂപയാണ് അനുവദിക്കുന്നത്. നിലം നികത്തി പുരയിടമാക്കിയതാണെങ്കിൽ വീട് വെക്കുന്നതിനു റവന്യൂ വിഭാഗത്തിൻെറ അനുമതി വേണം. ഇതിനായി ഗ്രാമപഞ്ചായത്തുകളിലെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി നൂറുകണക്കിന് അപേക്ഷകളാണ് താലൂക്ക് ഓഫിസിൽ കെട്ടിക്കിടക്കുന്നത്. 2018ലെ പ്രളയം വിഴുങ്ങിയ പാണ്ടനാട്ടിൽനിന്നുള്ള അപേക്ഷകളാണ് ഇതിൽ ഏറിയ പങ്കും. കോവിഡ് മഹാമാരിയെ തുടർന്ന് നിലനിൽക്കുന്ന പ്രശ്നങ്ങളും മറ്റുള്ള തിരക്കുകളും കാരണമാണ് ഇതിൻമേലുള്ള തീരുമാനം വൈകുന്നത്. അനുകൂല ഉത്തരവിനായി പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ ദിനംപ്രതിയെന്നാണം ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിൽ കയറിയിറങ്ങുകയാണ്. കാലവർഷം കൂടി കനത്തതോടെ പ്രതികൂല കാലാവസ്ഥയിൽ അന്തിയുറങ്ങാൻ വീടില്ലാത്തവരാണ് ഏറെയും കഷ്ടപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story