Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:59 PM GMT Updated On
date_range 7 Sep 2020 11:59 PM GMTപൊതുതോട് കൈയേറി നീരൊഴുക്ക് തടസ്സപ്പെടുത്തി; നെൽകൃഷിയും വീടുകളും വെള്ളത്തിൽ
text_fieldsbookmark_border
അമ്പലപ്പുഴ: പൊതുതോട് കൈയേറി നീരൊഴുക്ക് തടസ്സപ്പെടുത്തിയതോടെ നൂറോളം വീടുകളും നെൽകൃഷിയും വെള്ളത്തിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ച്, ഏഴ് വാർഡുകളിലെ പരുവച്ചിറ ഭാഗത്തെ വീടുകളാണ് വെള്ളത്തിലായത്. കപ്പാംവേലി പാടശേഖരത്തിലെ നെൽകൃഷിയും വെള്ളത്തിൽ മുങ്ങി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിന് കിഴക്കോട്ടുള്ള തോടാണ് കൈയേറിയും തോടിന് കുറുകെ മുട്ടിട്ടും നീരൊഴുക്ക് തടസ്സപ്പെടുത്തിയിരിക്കുന്നത്. റോഡിൽനിന്ന് വീടുകളിൽ കയറി ഇറങ്ങാനാണ് പലരും മുട്ടിട്ടത്. ഇവിടെ ചെറിയ പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. പഞ്ചാത്തിൻെറയൊ റവന്യൂ വകുപ്പിൻെറയോ അനുമതി ഇല്ലാതെയാണ് പലരും മുട്ടിട്ടത്. കലുങ്ക് നിർമിക്കാൻ കരാറുകാരനും മുട്ടിട്ടിരുന്നു. കലുങ്കിൻെറ നിർമാണം പൂർത്തിയായെങ്കിലും മുട്ടുകൾ പൊളിച്ചുനീക്കിയിരുന്നില്ല. രണ്ടുദിവസമായി പെയ്ത മഴയിലാണ് വീടുകളും കൃഷിയിറക്കിയ പാടശേഖരവും വെള്ളത്തിലായത്. 80 ഏക്കറുള്ള പാടശേഖരത്തിൽ 85 ദിവസമെത്തിയ നെൽച്ചെടികൾ വെള്ളത്തിലായി. തോട്ടിലെ നീരൊഴുക്ക് തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ കപ്പാംവേലിയിലെ രണ്ടാം കൃഷി ഒഴിവാക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. കരാറുകാരൻ സ്ഥാപിച്ച മുട്ട് പഞ്ചായത്തിൻെറ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ചിത്രം: AP56 Muttu Polikkal അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കരാറുകാരൻ തോടിന് കുറുകെ സ്ഥാപിച്ച മുട്ട് പൊളിച്ചുനീക്കുന്നു മരംവീണ് വീട് തകർന്നു അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീട് തകർന്നു. തകഴി പടഹാരം പടിഞ്ഞാറെ മുട്ടശ്ശേരിൽ ജയരാജൻെറ വീടാണ് തകർന്നത്. ഞായറാഴ്‌ച വൈകീട്ടുണ്ടായ കാറ്റിൽ പുരയിടത്തിൽനിന്ന മരം വീടിൻെറ മുകളിൽ വീഴുകയായിരുന്നു. മേൽക്കൂര പൂർണമായി തകർന്നു. ആർക്കും പരിക്കില്ല. ചിത്രം: AP58 Veedu മരം വീണ് തകർന്ന ജയരാജിൻെറ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story