Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓണക്കാലത്ത് പ്രത്യേക...

ഓണക്കാലത്ത് പ്രത്യേക നിയന്ത്രണങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

text_fields
bookmark_border
കടകളില്‍ സമൂഹ അകലം നിര്‍ബന്ധം കടയുടെ വലുപ്പം അനുസരിച്ച് ആളുകളുടെ എണ്ണം ക്രമീകരിച്ച് പ്രവേശിപ്പിക്കാം കവാടങ്ങളിൽ ക്യു.ആർ കോഡ് സംവിധാനം സ്ഥാപിക്കണം തുണിക്കടകളില്‍ ട്രയല്‍ റൂം അനുവദിക്കരുത് ആലപ്പുഴ: ജില്ലയിലെ കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗവ്യാപന നിയന്ത്രണങ്ങൾ ശക്തമാക്കാനും ഓണക്കാലത്തോടനുബന്ധിച്ച് ചെറുതും വലുതുമായ കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക മാര്‍ഗനിർദേശവുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവിറക്കി. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്ഥാപനങ്ങൾക്കുള്ളിലും പരിസരങ്ങളിലും സമൂഹ അകലം (ആറടി) പാലിച്ച് ജനങ്ങളെ പ്രവേശിപ്പിക്കണം. ആളുകൾ കൂട്ടംകൂടുന്നില്ലായെന്നും മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷ സാമഗ്രികൾ ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരത്തണം. പ്രവേശന കവാടങ്ങളിൽ ക്യു.ആർ കോഡ് സംവിധാനം സ്ഥാപിച്ചിക്കണം. ക്യു.ആർ സ്കാനിങ് സംവിധാനമില്ലാത്ത ഉപഭോക്താക്കൾ എത്തുന്ന പക്ഷം വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. 10 വയസ്സിന് താഴെയുള്ളവരും 60ന് മുകളിലുള്ളവരും യാതൊരു കാരണവശാലും സ്ഥാപനങ്ങളിൽ എത്തുന്നിെല്ലന്ന് ഉറപ്പുവരുത്തണം. അഞ്ച് ജീവനക്കാരിൽ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങളിലും തെർമൽ സ്കാനിങ് സംവിധാനം നിർബന്ധമാണ്. പ്രസ്തുത സ്ഥാപനങ്ങളിൽ എയർ കണ്ടീഷണർ ഒഴിവാക്കണം. വസ്ത്രസ്ഥാപനങ്ങളിൽ ട്രയൽ റൂം ഉപയോഗിക്കരുത്. ഓണാഘോഷ പരിപാടികൾ പരമാവധി ലളിതമായും സമൂഹ അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരവും മാത്രമേ നടത്താവൂ. പൂക്കളങ്ങൾക്കായി പ്രാദേശികമായി ലഭ്യമാകുന്ന പൂക്കളുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ ഉത്തരവില്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story