Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTമഴയിൽ കൃഷി നഷ്്ടം കോടികൾ; പ്രതീക്ഷ ഓണവിപണിയിൽ
text_fieldsbookmark_border
*എണ്ണായിരത്തിലേറെ കർഷകരെ മഴക്കെടുതി ബാധിച്ചു കൊല്ലം: കർഷകർക്ക് നഷ്്ടത്തിൻെറ കണ്ണീർക്കാലവും പ്രതീക്ഷയുടെ കാലവുമാവുകയാണ് ഓഗസ്റ്റ്. കഴിഞ്ഞ ആറ് മുതൽ ഒരാഴ്ചക്കാലം പെയ്ത മഴയിലും കാറ്റിലും ജില്ലയിലെ കാർഷികമേഖലക്ക് നഷ്്ടം 13 കോടിയിലേറെ. അതേസമയം ഓണവിപണി ഉയരുന്ന ഈമാസമാണ് ഇനി കർഷകർക്ക് പ്രതീക്ഷയുള്ളത്. ജില്ലയിൽ എണ്ണായിരത്തിലേറെ കർഷകരെ മഴക്കെടുതി ബാധിച്ചതായാണ് കൃഷിവകുപ്പിൻെറ കണക്ക്. നേന്ത്രവാഴ കർഷകർക്ക് മാത്രം എട്ടരക്കോടിയിലേറെ നഷ്്ടമുണ്ടായി. ജില്ലയുടെ കിഴക്കൻ മേഖലയെയാണ് മഴക്കെടുതി ഏറെബാധിച്ചത്. 41 ഹെക്ടർ നെൽകൃഷിക്കും നാശമുണ്ടായി. ശീതകാല പച്ചക്കറി കൃഷിനശിച്ചതിലൂടെ നഷ്്ടം പത്ത് ലക്ഷത്തിലേറെയാണ്. തദ്ദേശ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 148 കോടിയുടെ മൊത്തം അടങ്കൽവരുന്ന തുകക്കുള്ള പദ്ധതികളാണ് ഉൽപാദന മേഖലയിൽ ഏറ്റെടുത്തത്. കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയ 1909.36 ഹെക്ടര്‍ തരിശുഭൂമിയില്‍ 1577.13 ഹെക്ടറില്‍ വിവിധ കൃഷി ചെയ്യുന്നതിനുള്ള പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. ഓണവിപണി പിടിക്കാൻ മറുനാടൻവേല; വരവ് കുറഞ്ഞു പതിവുപോലെ ഓണവിപണിയിൽ വിലക്കയറ്റത്തിന് മറുനാടൻ പച്ചക്കറി ലോബിയുടെ ശ്രമം. ഒരാഴ്ചയായി പച്ചക്കറി വരവിൽ കുറവുവന്നതായി വ്യാപാരികൾ പറഞ്ഞു. നേന്ത്രവാഴക്ക് ഒരാഴ്ചക്കിടെ പത്തുരൂപയിലേറെ വർധിച്ചു. മറ്റ് പച്ചക്കറികളുടെ വിൽപനയിലും വർധനവുണ്ട്. നേന്ത്രന് 35 മുതൽ 40 വരെ കർഷകന് ലഭിക്കുമ്പോഴാണ് വിപണിയിൽ 50 രൂപയായി വർധിച്ചത്. പച്ചക്കറിക്ക് പലതിലും 25 മുതൽ 40 രൂപവരെയായി വിലവർധിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുക്കുമ്പോൾ ഇത് കുടുംബ ബജറ്റിൽ ഏൽപിക്കുന്ന ആഘാതം ഇരട്ടിയാകും. വിപണിയിൽ ഇടപെടാൻ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യമുണ്ട്. കാത്തിരിക്കൂ; ഓണച്ചന്തയിലേക്ക് നാടനെത്തും ജില്ലയിൽ കൃഷിവകുപ്പ് നൂറിലേറെ ഓണച്ചന്തകളൊരുക്കും. നാട്ടുപച്ചക്കറികൾക്കായിരിക്കും പ്രധാന്യം. 70 മെട്രിക്ടണ്ണിലേറെ പച്ചക്കറികൾ ജില്ലക്കുള്ളിൽനിന്ന് ശേഖരിക്കും. ഇതിൽ പകുതിയും കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്നതാണ്. നാട്ടിൽ ലഭ്യത കുറഞ്ഞതടക്കം 14 ഇനം പച്ചക്കറികൾ ഹോർട്ടികോർപ്പും ശേഖരിക്കും. കർഷകന് പരമാവധി വില ലഭ്യമാക്കുന്ന രീതിയിലാണ് സംഭരണം. 20 മുതൽ 30 ശതമാനംവരെ വിലക്കുറവിൽ ഉപഭോക്താവിന് ലഭ്യമാക്കും. --------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story