Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightവീട്ടിൽ ക്വാറൻറീൻ...

വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ല വിമാനത്താവളത്തിലെത്തിയ യുവതിക്ക് ഒടുവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ

text_fields
bookmark_border
നെടുമങ്ങാട്: ഖത്തറിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെത്തി വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ലാതെ വിഷമിച്ച ആനാട് വഞ്ചുവം സ്വദേശി താജുനിസക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൗകര്യമൊരുക്കി. ഞായറാഴ്ച പുലർച്ച എയർപോര്‍ട്ടിൽ കുടുങ്ങിയ ഇവരെ പഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാറിനെ ബന്ധപ്പെട്ടാണ് വെള്ളനാട്ടെ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഖത്തറിൽ നിന്നും ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ തിരുവനന്തപുരം എയർപോര്‍ട്ടിലെത്തിയ താജുനിസക്ക് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാനായത് ഞായറാഴ്ച പുലർച്ച മൂന്നരയോടെയാണ്. വീട്ടിൽ ക്വാറൻറീൻ സൗകര്യം ഇല്ലാത്തതുകൊണ്ട് എയർപോര്‍ട്ടിലെ ഹെൽപ് െഡസ്ക്കുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർ ക്വാറൻറീൻ ലഭ്യമല്ലെന്ന് അറിയിച്ചു. ഇവിടെ നിൽക്കാൻ കഴില്ലെന്നു പറഞ്ഞ് എയർപോര്‍ട്ട് അധികൃതര്‍ ഒരു ബസിൽ ഇവരെ പുറത്തേക്ക് കൊണ്ടുവിട്ടു. ഫോണില്ലാത്തതിനാൽ മറ്റൊരാളിൻെറ ഫോണിൽ നിന്നും പോത്തൻകോട്ടെ ബന്ധുവിനെ വിവരമറിയിക്കുകയും ചെയ്തു. പോത്തൻകോട്ടെ കുടുംബവീട്ടിൽ ഭർത്താവിൻെറ അനുജനും മൂന്നര വയസ്സുള്ള ഒരു കുട്ടിയും അടക്കം ഒമ്പത് പേരാണ് കഴിയുന്നത്. ഇൗ വീട്ടിൽ ക്വാറൻറീനിൽ കഴിയാൻ പ്രത്യേകം സൗകര്യവുമില്ല. ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ താൻ വഞ്ചുവത്തെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്നും അറിയിച്ചു. നെടുമങ്ങാട് കരുപ്പൂരിലേക്ക് വരുന്ന മറ്റൊരാളുമായി ചേർന്ന് ടാക്സി വിളിച്ചാണ് പോയത്. പി.പി.ഇ കിറ്റ് വേഷത്തോടെയാണ് വഞ്ചുവത്തെ ബന്ധുവീട്ടിലേക്ക് പുലർച്ച എത്തിയത്. ഇൗ വീട്ടിലും പ്രത്യേകം ക്വാറൻറീനിൽ കഴിയാനുള്ള സൗകര്യമില്ലാത്തതിനാൽ വെള്ളനാട്ടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഖത്തറിൽ വീട്ടുജോലിക്ക് പോയത്. അവിടെ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് തന്നെ ലോക്ഡൗൺ നിലവിൽ വന്നു. ഖത്തറില്‍ ചെറിയ ജോലിയുള്ള ഭർത്താവ് ഇവരെ തിരികെ നാട്ടിലേക്ക് ശനിയാഴ്ചത്തെ ഫ്ലൈറ്റിൽ ഒറ്റക്ക് വിടുകയായിരുന്നു. ഒറ്റക്ക് എയർപോര്‍ട്ടിൽ വന്നിറങ്ങിയ സ്ത്രീയോടുള്ള അധികൃതരുടെ മനുഷ്യത്വരഹിതമായ സമീപനം വേദനാജനകമാണെന്നും ഇതേക്കുറിച്ച് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അന്വേഷണം വേണമെന്നും ബന്ധു ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story