Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 11:16 PM GMT Updated On
date_range 19 April 2017 11:16 PM GMTകുടുംബങ്ങളുടെ തിരോധാനം: മരണവാർത്ത പ്രചരിക്കുമ്പോൾ നാട്ടിൽ വീണ്ടും സന്ദേശം
text_fieldsbookmark_border
തൃക്കരിപ്പൂർ (കാസർകോട്): അമേരിക്കൻ ബോംബാക്രമണത്തിൽ ഇന്ത്യയിൽനിന്നുള്ളവർ ഉൾെപ്പടെ മരിച്ചതായ വാർത്തകൾ പ്രചരിക്കുന്നതിനിടെ, കാണാതായ യുവാക്കളിൽനിന്ന് വീണ്ടും സന്ദേശം. പടന്നയിൽനിന്ന് കാണാതായ അഷ്‌ഫാഖ് മജീദ് ബുധനാഴ്ച വൈകീട്ട് ഏഴിനുവരെ ടെലിഗ്രാംവഴി പടന്നയിലെ ബന്ധുക്കളെ ബന്ധപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ഏഴിനയച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ബുധനാഴ്ച വൈകീട്ട് അഷ്‌ഫാഖിെൻറ സന്ദേശം ലഭിച്ചത്. ബോംബാക്രമണത്തിൽ കൊല്ലപ്പെെട്ടന്ന വാർത്ത തെറ്റാണെന്നാണ് സന്ദേശം. ഒരിക്കലും തിരികെവരില്ലെന്ന് സന്ദേശങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ശബ്ദസന്ദേശങ്ങൾ പാടെ ഒഴിവാക്കി എഴുത്തിലൂടെ മാത്രമാണ് ആശയവിനിമയം. സലഫിസത്തിെൻറ ഒരു ധാരയും തങ്ങൾ പിന്തുടരുന്നില്ലെന്ന് അഷ്‌ഫാഖ് സന്ദേശത്തിൽ വ്യക്തമാക്കി. ബന്ധുവും പൊതുപ്രവർത്തകനുമായ ബി.സി.എ. റഹ്‌മാെൻറ ചോദ്യത്തോടുള്ള പ്രതികരണമായാണ് സലഫി ആശയം യുവാവ് നിരാകരിച്ചത്.
യുവാക്കളുടെ കുടുംബസമേതമുള്ള തിരോധാനവുമായി ബന്ധപ്പെട്ട ഒട്ടേറെ ചർച്ചകളിലും മറ്റും സലഫി ആശയം പിന്തുടർന്നാണ് യുവാക്കൾ രാജ്യം വിട്ടതെന്ന നിഗമനം ഉയരുകയും അതിന് പൊതുവെ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 96 പേരില്‍ 13 പേര്‍ ഇന്ത്യക്കാരാണെന്നായിരുന്നു റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചായിരുന്നു വാർത്തകൾ.
കഴിഞ്ഞവർഷം ജൂണിലാണ് പടന്നയിൽനിന്ന് രണ്ടു കുട്ടികളടക്കം 11 പേർ അപ്രത്യക്ഷരായത്. ഖുർആൻ പഠനത്തിനായി പോകുന്നു എന്നുപറഞ്ഞ ഇവരിൽ ചിലർ പിന്നീട് ശ്രീലങ്കയിൽ വെച്ചാണ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ചെറിയ പെരുന്നാളിന് തലേന്ന് വീട്ടുകാർക്കയച്ച സന്ദേശത്തിലാണ് ഐ.എസുമായി ബന്ധപ്പെട്ടതരത്തിൽ സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. ഇവരിൽ പടന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപത്തെ ടി.കെ. ഹഫീസുദ്ദീൻ (23) ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കാണാതായവരിൽ വിവാഹിതരായ മൂന്നുപേർ ഭാര്യമാരെയും കുട്ടികളെയും കൂടെ കൂട്ടിയിരുന്നുവെങ്കിലും ഹഫീസുദ്ദീെൻറ ഭാര്യ കൂടെ പോകാൻ തയാറായിരുന്നില്ല.
2016 ജൂൺ മൂന്നിന് അബൂദബിയിൽനിന്ന് നാട്ടിലേക്ക് വരുന്നവഴി സുഹൃത്ത് മുഹമ്മദ് സാജിദിനൊപ്പം മുംബൈയിൽ അപ്രത്യക്ഷനായ പടന്ന വടക്കേപ്പുറത്തെ ടി.കെ. മുർഷിദ് മുഹമ്മദ് (23) കൊല്ലപ്പെട്ട വിവരവും അഷ്‌ഫാഖ് വഴിയാണ് ബന്ധുക്കൾ അറിയുന്നത്. ഹഫീസുദ്ദീെൻറ മയ്യിത്തിെൻറ ചിത്രം നാട്ടിലേക്കയച്ചിരുന്നു. എന്നാൽ, മുർഷിദിെൻറ കാര്യത്തിൽ അതുണ്ടായില്ല.
ചൊവ്വാഴ്ച വൈകീട്ട് ഏഴിനയച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ബുധനാഴ്ച വൈകീട്ട് അഷ്‌ഫാഖിെൻറ സന്ദേശം ലഭിച്ചത്. ബോംബാക്രമണത്തിൽ കൊല്ലപ്പെെട്ടന്ന വാർത്ത തെറ്റാണെന്നാണ് സന്ദേശം. ഒരിക്കലും തിരികെവരില്ലെന്ന് സന്ദേശങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ശബ്ദസന്ദേശങ്ങൾ പാടെ ഒഴിവാക്കി എഴുത്തിലൂടെ മാത്രമാണ് ആശയവിനിമയം. സലഫിസത്തിെൻറ ഒരു ധാരയും തങ്ങൾ പിന്തുടരുന്നില്ലെന്ന് അഷ്‌ഫാഖ് സന്ദേശത്തിൽ വ്യക്തമാക്കി. ബന്ധുവും പൊതുപ്രവർത്തകനുമായ ബി.സി.എ. റഹ്‌മാെൻറ ചോദ്യത്തോടുള്ള പ്രതികരണമായാണ് സലഫി ആശയം യുവാവ് നിരാകരിച്ചത്.
യുവാക്കളുടെ കുടുംബസമേതമുള്ള തിരോധാനവുമായി ബന്ധപ്പെട്ട ഒട്ടേറെ ചർച്ചകളിലും മറ്റും സലഫി ആശയം പിന്തുടർന്നാണ് യുവാക്കൾ രാജ്യം വിട്ടതെന്ന നിഗമനം ഉയരുകയും അതിന് പൊതുവെ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 96 പേരില്‍ 13 പേര്‍ ഇന്ത്യക്കാരാണെന്നായിരുന്നു റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചായിരുന്നു വാർത്തകൾ.
കഴിഞ്ഞവർഷം ജൂണിലാണ് പടന്നയിൽനിന്ന് രണ്ടു കുട്ടികളടക്കം 11 പേർ അപ്രത്യക്ഷരായത്. ഖുർആൻ പഠനത്തിനായി പോകുന്നു എന്നുപറഞ്ഞ ഇവരിൽ ചിലർ പിന്നീട് ശ്രീലങ്കയിൽ വെച്ചാണ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ചെറിയ പെരുന്നാളിന് തലേന്ന് വീട്ടുകാർക്കയച്ച സന്ദേശത്തിലാണ് ഐ.എസുമായി ബന്ധപ്പെട്ടതരത്തിൽ സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. ഇവരിൽ പടന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപത്തെ ടി.കെ. ഹഫീസുദ്ദീൻ (23) ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കാണാതായവരിൽ വിവാഹിതരായ മൂന്നുപേർ ഭാര്യമാരെയും കുട്ടികളെയും കൂടെ കൂട്ടിയിരുന്നുവെങ്കിലും ഹഫീസുദ്ദീെൻറ ഭാര്യ കൂടെ പോകാൻ തയാറായിരുന്നില്ല.
2016 ജൂൺ മൂന്നിന് അബൂദബിയിൽനിന്ന് നാട്ടിലേക്ക് വരുന്നവഴി സുഹൃത്ത് മുഹമ്മദ് സാജിദിനൊപ്പം മുംബൈയിൽ അപ്രത്യക്ഷനായ പടന്ന വടക്കേപ്പുറത്തെ ടി.കെ. മുർഷിദ് മുഹമ്മദ് (23) കൊല്ലപ്പെട്ട വിവരവും അഷ്‌ഫാഖ് വഴിയാണ് ബന്ധുക്കൾ അറിയുന്നത്. ഹഫീസുദ്ദീെൻറ മയ്യിത്തിെൻറ ചിത്രം നാട്ടിലേക്കയച്ചിരുന്നു. എന്നാൽ, മുർഷിദിെൻറ കാര്യത്തിൽ അതുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story