Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പീക്കറെ...

സ്പീക്കറെ അപമാനിച്ചെന്ന് ആരോപണം താൻ കേെട്ടന്ന് മുഖ്യമന്ത്രി, ഇല്ലെന്ന് പ്രതിപക്ഷം, സഭയിൽ ബഹളം

text_fields
bookmark_border
kerala-speaker
cancel
തിരുവനന്തപുരം: ലോകബാങ്ക് ധനസഹായം വകമാറ്റിയെന്നാരോപിച്ച് നിയമസഭയിൽ പ്രതി പക്ഷ ബഹളം. ക്രമപ്രശ്നമുന്നയിച്ചേപ്പാൾ സ്പീക്കർ കക്ഷിചേർന്നെന്നാേരാപിച്ച് പ ്രതിപക്ഷാംഗങ്ങൾ സ്പീക്കറെ അപമാനിച്ചെന്നും ഇൗ നില അംഗീകരിക്കാനാവില്ലെന്നും മുഖ ്യമന്ത്രി. തെൻറ പിറകിലിരുന്ന് എന്തെങ്കിലും വിളിച്ചുപറഞ്ഞെന്ന് കരുതി അത് കാര്യ മാേക്കണ്ടെന്നും സ്പീക്കറെ അപമാനിക്കുന്ന ഒരു പരാമർശവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇനി ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ്. 25 മിനിറ്റായി തുടരുന്ന സംവാദത്തിൽ താൻ ഇടെപട്ടിട്ടില്ലെന്ന് സ്പീക്കർ. ഉപധനാഭ്യർഥന ബില്ലിലെ ചർച്ചക്കും മറുപടിക്കും ശേഷമാണ് എ.ഡി.ബി സഹായത്തെചൊല്ലി ബഹളവും പ്രതിപക്ഷ ഭരണപക്ഷാംഗങ്ങൾ തമ്മിൽ വാക്പോരുമുണ്ടായത്.

തുടക്കം ഇങ്ങനെ
പ്രളയപുനർനിർമാണ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് നൽകിയ 1780 കോടി രൂപ സർക്കാർ വകമാറ്റിയെന്ന് വി.ഡി. സതീശനാണ് ആദ്യം ആരോപണമുന്നയിച്ചത്. ഇൗ തുക ട്രഷറി അക്കൗണ്ടിൽ ഇല്ലെന്നും സർക്കാർ നിത്യനിദാന ചെലവുകൾക്കായി വിനിയോഗിച്ചെന്നും ആരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മന്ത്രി മറുപടി പറയണമെന്നുകൂടി ആവശ്യപ്പെട്ടു. ഖജനാവിലേക്ക് വരുന്ന പണം ‘ഇന്ന ആവശ്യങ്ങൾക്ക് മാത്രമെ’ന്ന് ചാപ്പ കുത്തി കെട്ടിവെക്കുന്ന ഏർപ്പാട് ഇല്ലെന്നും അവശ്യഘട്ടത്തിൽ ചെലവഴിക്കുമെന്നും മന്ത്രി തോമസ് െഎസക് വ്യക്തമാക്കി. മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വീണ്ടും എഴുന്നേറ്റു.

മുഖ്യമന്ത്രി ഇടപെടുന്നു
ലോകബാങ്ക് സഹായം ഇപ്പോൾ വിതരണം ചെയ്ത് തീർക്കാനുള്ളതല്ലെന്നും ദീർഘവീക്ഷണത്തോടെയുള്ള അടിസ്ഥാനസൗകര്യവികസനത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പണം ചെലവഴിക്കേണ്ട ഘട്ടത്തിൽ അത് വിനിയോഗിക്കും. കൈവശമുള്ള തുകയാണിത്. പണമൊക്കെ വേറെ വഴി പോയി എന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി. മറുപടി തുടരുന്നതിനിടെ പ്രതിപക്ഷം വീണ്ടും ശബ്ദമുയർത്തി.

സതീശെൻറ ക്രമപ്രശ്നം ബഹളത്തിലേക്ക്
ബഹളത്തിനിടെ സ്പീക്കർ നടപടികൾ അവസാനിപ്പിക്കാൻ തുടങ്ങിയതോടെ വി.ഡി. സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു. പണം വകമാറ്റി ചെലവഴിച്ച ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിെച്ചന്നായിരുന്നു ക്രമപ്രശ്നം. ധനമന്ത്രി മറുപടി പറഞ്ഞെന്നും താനത് കേട്ടതാണെന്നും സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു. സ്പീക്കർ കക്ഷിചേരുന്നുവെന്നായിരുന്നു ആരോപണം. സഭ പൂർണമായും ബഹളത്തിലമർന്നു. ഇതോടെ വീണ്ടും മുഖ്യമന്ത്രി എഴുന്നേറ്റു.

നേരിൽ കേെട്ടന്ന് മുഖ്യമന്ത്രി
പ്രതിപക്ഷനേതാവ് ഇയർ ഫോൺ വെച്ചത് കൊണ്ട് കേട്ടുകാണില്ല. അദ്ദേഹത്തിെൻറ പിന്നിലിരുന്ന അംഗമാണ് ഭരണപക്ഷാംഗങ്ങളുടെ ഭാഗത്തേക്ക് ചൂണ്ടി സ്പീക്കറോട് ‘താങ്കൾ ഇവിെടയല്ല, അവിടെ പോയാണ് ഇരിക്കേണ്ട’തെന്ന് പറഞ്ഞത്. താനത് നേരിൽ കേട്ടു. സഭാധ്യക്ഷനെ അപമാനിക്കലാണിത്. ഇതോടെ സ്വരാജും ഷംസീറും നടുത്തളത്തിലിറങ്ങി. കാര്യങ്ങൾ കൈവിടുമെന്ന് കണ്ടതോടെയാണ് പ്രതിപക്ഷനേതാവ് എഴുന്നേറ്റ് തങ്ങൾ സ്പീക്കറെ അപമാനിക്കില്ലെന്ന് വ്യക്തമാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - kerala niyamasabha
Next Story